പൊതുജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചവർ മഹാസഖ്യമുണ്ടാക്കി: നരേന്ദ്ര മോദി
പൊതുജനങ്ങളുടെ സ്വത്ത് കൊള്ളയടിച്ചവർ മഹാസഖ്യമുണ്ടാക്കി: നരേന്ദ്ര മോദി
Sunday, January 20, 2019 12:30 AM IST
സിൽവാസ: മഹാസഖ്യത്തിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ കൊള്ളയടിച്ചിരുന്നവർ ചേർന്നാണ് മഹാസഖ്യമുണ്ടാക്കിയിരിക്കുന്നത്. ഈ സഖ്യം തനിക്കെതിരേയല്ല, ഇന്ത്യയിലെ ജനങ്ങൾക്കെതിരേയാണെന്നും മോദി പറഞ്ഞു.

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബനാർജിയുടെ നേതൃത്വത്തിൽ കോൽക്കത്തയിൽ പ്രതിപക്ഷ കക്ഷികളുടെ റാലി സംഘടിപ്പിച്ച ദിവസമാണ് മഹാസഖ്യത്തിനെതിരേ മോദി രംഗത്തെത്തിയത്. ആ സംസ്ഥാനത്ത് ഒരു എംഎൽഎ മാത്രമാണ് ബിജെപിക്കുള്ളത്. എന്നിട്ടും തങ്ങളെ രക്ഷിക്കണേയെന്നാണ് അവർ പറയുന്നതെന്ന് കേന്ദ്രഭരണ പ്രദേശമായ ദദ്ര ആൻഡ് നഗർ ഹവേലിയിലെ സിൽവാസയിൽ മെഡിക്കൽ കോളജിനു തറക്കലിടീൽ ചടങ്ങ് നിർവഹിക്കവേ പ്രധാനമന്ത്രി പറഞ്ഞു.


അഴിമതിക്കെതിരേ താൻ നടത്തിയ നടപടികൾ ചിലരുടെ വിരോധത്തിനു കാരണമായി. പൊതുപണം കൊള്ളയടിക്കുന്നതിൽനിന്ന് അവരെ ഞാൻ തടഞ്ഞു. അവരെല്ലാം ചേർന്ന് ഇപ്പോൾ മഹാസഖ്യമുണ്ടാക്കി: മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.