കർഷകരുടെ വരുമാനം ഏറ്റവും താഴ്ന്ന നിലയിൽ
കർഷകരുടെ വരുമാനം  ഏറ്റവും താഴ്ന്ന നിലയിൽ
Wednesday, January 16, 2019 12:55 AM IST
ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ വരുമാനത്തിൽ രണ്ടു ദശകത്തിനിടെ ഏറ്റവും വലിയ കുറവ് 2018-19 വർഷത്തിലാണെന്ന് കേന്ദ്രസർക്കാരിന്‍റെ റിപ്പോർട്ടിൽ വ്യക്തമായി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2014ൽ നരേന്ദ്ര മോദി നൽകിയ പ്രധാന വാഗ്ദാനമാണ് പാടേ പാളിയത്.

കാർഷിക വരുമാനം സമീപകാല ചരിത്രത്തിലാദ്യമായി കൃഷിച്ചെലവിനേക്കാളും താഴെയായതു കാർഷിക മേഖലയിലെ പ്രതിസന്ധി അതീവ രൂക്ഷമാക്കുമെന്നും പറയുന്നു. കാർഷിക-ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവ് കഴിഞ്ഞ 18 വർഷത്തിനിടയിലെ ഏറ്റവും രൂക്ഷമാണെന്ന് കേന്ദ്രസർക്കാരിന്‍റെ പുതിയ മൊത്തവില സൂചിക (ഹോൾസെയിൽ പ്രൈസ് ഇൻഡക്സ്- ഡബ്ല്യുപിഐ) വെളിപ്പെടുത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഡിസംബർ മാസത്തെ മൊത്തവില സൂചികയിലാണു പ്രാഥമിക ഭക്ഷ്യവസ്തുക്കളുടെ വിലയിൽ വലിയ കുറവുള്ളതായി വ്യക്തമായത്.

ഉപഭോക്തൃ വിലസൂചികയിലെ (കണ്‍സ്യൂമർ പ്രൈസ് ഇൻഡക്സ്- സിപിഐ) ഭക്ഷ്യവസ്തുക്കളുടെ വിലയടിവും കാർഷിക പ്രതിസന്ധിയുടെ നേർചിത്രമാണ്. 2018 ഒക്്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ ഉപഭോക്തൃ വിലസൂചികയനുസരിച്ച് ഭക്ഷ്യസാധനങ്ങളുടെ വിലകൾ കുറഞ്ഞുവരിക യാണ്. എന്നാൽ, കർഷകർ നഷ്ടത്തിൽ വിൽക്കുന്ന ഭക്ഷ്യോ ത്പന്നങ്ങൾ വിപണികളിൽ കൂടിയ വിലയ്ക്കാണു വിൽക്കുന്നതെന്ന് മൊത്തവില സൂചികയിലെ മൊത്തത്തിലുള്ള കണക്ക് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ, കർഷകർക്ക് കുറഞ്ഞ വിലയാണെങ്കിലും ഇതേ വസ്തുക്കൾ വിപണിയിൽ നിന്നു വാങ്ങുന്നവർ കൂടിയ വില നൽകേണ്ടി വരുന്നു.


കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയുടെ ഫലം കൊണ്ടാണു വിലസൂചികയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതെന്നാണു സർക്കാർ രേഖകളിൽ തന്നെ തെളിഞ്ഞത്.
വിലസൂചികയിലെ മറ്റു ഘടകങ്ങളിൽ വിലക്കുറവ് ഇതേരീതിയിൽ ഉണ്ടായിട്ടില്ല. പലതിനും വിലക്കൂടുതൽ തുടരുകയുമാണ്.

ഭക്ഷ്യവസ്തുക്കളുടെ മൊത്തവില സൂചികയിലൂടെ കർഷകരുടെ വരുമാനത്തിലെ വലിയ കുറവാണു പുറത്തുവന്നത്. കർഷകർ ഉത്പാദിപ്പിക്കുന്നവയ്ക്കു ന്യായവില പോലും ലഭിക്കുന്നില്ല.
മൊത്തവില സൂചികയിലെ ഭക്ഷ്യവസ്തുക്കളുടെ ഘടകത്തിന്‍റെ വളർച്ച കഴിഞ്ഞ ഡിസംബറിൽ -0.1 ശതമാനമാണ്. അതിനു മുന്പുള്ള അഞ്ചു മാസങ്ങളിലും യഥാക്രമം -2.1, -4, -0.2, -1.4 എന്നിങ്ങനെ താഴുകയാണ് ഭക്ഷ്യവസ്തുക്കളുടെ വിലകൾ. ഇതേ പോലെ തുടർച്ചയായി ഭക്ഷ്യവസ്തുക്കളുടെ വിലകൾ പിന്നോട്ടടിച്ചത് ഏറ്റവും അവസാനം 1990ൽ മാത്രമാണ്. കർഷകരുടെ വരുമാനം 28 വർഷത്തിനു ശേഷമാണ് ഇത്രയേറെ കുറയുന്നതെന്നു ചുരുക്കം.

കർഷകരുടെ വരുമാനം ചെലവിന്‍റെ ഇരട്ടിയാക്കുമെന്നതായിരുന്നു 2014ൽ നരേന്ദ്ര മോദി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിൽ സമാപിച്ച ബിജെപി ദേശീയ കൗണ്‍സിൽ യോഗത്തിലെ പ്രമേയത്തിലും കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികൾ വേഗം പൂർണതയിലേക്കു വരുന്നതായാണ് ്അവകാശപ്പെട്ടത്.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.