ശബരിമല വിധി ശരിയായില്ല: അറ്റോർണി ജനറൽ
ശബരിമല വിധി ശരിയായില്ല: അറ്റോർണി ജനറൽ
Saturday, October 13, 2018 12:41 AM IST
ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് ശരിയായില്ലെന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് ഇന്ദു മൽഹോത്രയുടെ വിധിയാണ് ശരിയെന്നും ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കവേ അറ്റോർണി ജനറൽ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാരിന്‍റെ ഏറ്റവും ഉയർന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോർണി ജനറലാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്‍റെ ഉത്തരവിനെതിരേ വിയോജിപ്പ് പ്രകടിപ്പിച്ചത്.

കോടതിവിധിക്കെതിരേ സ്ത്രീകൾ നടത്തുന്ന സമരം ഞെട്ടിക്കുന്നതാണ്. കോടതി ജനവികാരം മനസിലാക്കണമായിരുന്നു. സ്ത്രീകൾ ഇത്രവലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീ പ്രവേശനമുണ്ടായാൽ ദൈവകോപം ഉണ്ടാകുമെന്ന് വിശ്വാസികൾ ചിന്തിക്കുന്നുണ്ട്. കേരളത്തിൽ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി അന്തിമവാദം കേട്ടപ്പോൾ കേന്ദ്ര സർക്കാരിനു വേണ്ടി നിലപാട് അറിയിച്ചത് അറ്റോർണി ജനറലായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുക്കാൻ കേന്ദ്ര സർക്കാർ തയാറായിരുന്നില്ല. ക്ഷേത്രത്തിലേതു വിശ്വാസപരമായ വിഷയമാണെങ്കിലും സ്ത്രീകൾക്കെതിരേയുള്ള വിവേചന പ്രശ്നം ഉയരുന്നതിനാൽ കോടതി തന്നെ തീരുമാനമെടുക്കട്ടെയെന്നായിരുന്നു കേന്ദ്ര സർക്കാർ അറിയിച്ചിരുന്നത്.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെ കേന്ദ്ര സർക്കാർ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.