"നീറ്റിൽ' അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളം; ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു
Friday, June 28, 2024 11:34 AM IST
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ ഉച്ചയ്ക്ക് 12 വരെ നിര്‍ത്തിവച്ചു. നീറ്റ് വിഷയത്തിലെ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചിതിനെ തുടർന്നാണ് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് നോട്ടീസ് നല്‍കിയത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിഷയമാതിനാല്‍ പ്രധാനമന്ത്രി തന്നെ മറുപടി പറയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കൂട്ടായ ചര്‍ച്ച വേണമെന്നും രാഹുൽ ആവശ്യമുന്നയിച്ചു.

എന്നാൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയത്തില്‍മേലുള്ള ചര്‍ച്ച നടക്കാന്‍ പോവുകയാണെന്നും ഈ സമയത്ത് അംഗങ്ങള്‍ക്ക് എല്ലാ വിഷയവും ഉന്നയിക്കാമെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു. നീറ്റ് വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും സ്പീക്കര്‍ നിലപാടെടുത്തു.

രാഹുലിനെ സംസാരിക്കാന്‍ അനുവദിച്ചെങ്കിലും ഒന്നോ രണ്ടോ വാചകം പൂര്‍ത്തിയാക്കിയപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. ഇതിന് പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതോടെയാണ് ഉച്ചവരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക