അറുന്നൂറ് അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു; രണ്ടു പേര്‍ മരിച്ചു
Thursday, May 9, 2024 7:21 PM IST
ഇടുക്കി: കൊട്ടാരക്കര - ദിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴക്ക് സമീപം അറുന്നൂറടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരിച്ചു.

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ സന്ധ്യ (45), ഭദ്ര (18) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാലുപേരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് അപകടം ഉണ്ടായത്.

മുണ്ടക്കയത്തേക്കു വരികയായിരുന്ന കാർ ബാരിക്കേഡ് തകര്‍ത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം
നടത്തിയത്.

മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ച്ചയായി അപകടം നടക്കുന്ന സ്ഥലമാണിതെന്ന് നാട്ടുകാർ പറഞ്ഞു.