University News
കാലടി വാഴ്സിറ്റിയിൽ എംഫിൽ, പിഎച്ച്ഡി: നവംബർ അഞ്ചു വരെ അപേക്ഷിക്കാം
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എംഫിൽ, പിഎച്ച്ഡി പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നവംബർ അഞ്ചു വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടത്തുന്ന ഉർദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യകേന്ദ്രത്തിലായിരിക്കും നടത്തുക.

എംഫിൽ: സംസ്കൃതം സാഹിത്യം (10 സീറ്റ്), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (10), സംസ്കൃതം ജനറൽ (രണ്ട്), ട്രാൻസലേഷൻ സ്റ്റഡീസ് (നാല്), ഹിന്ദി (10), ഇംഗ്ളീഷ് (10), സൈക്കോളജി (ആറ്), ജ്യോഗ്രഫി (അഞ്ച്), മലയാളം (10), മ്യൂസിക് (മൂന്ന്), സോഷ്യോളജി (മൂന്ന്), ഫിലോസഫി (ഏഴ്), മാനുസ്ക്രിപ്റ്റോളജി (അഞ്ച്), ഹിസ്റ്ററി (എട്ട്), കംപാരറ്റീവ് ലിറ്ററേച്ചർ (രണ്ട്), ഉർദു (നാല്).

പിഎച്ച്ഡി: സാൻസ്ക്രിറ്റ് വേദിക് സ്റ്റഡീസ് (ഒന്ന്), സംസ്കൃതം സാഹിത്യം (10), സംസ്കൃതം വേദാന്തം (10), സംസ്കൃതം വ്യാകരണം (10), സംസ്കൃതം ന്യായം (അഞ്ച്), ഹിന്ദി (10), സൈക്കോളജി (ഒന്ന്), ജ്യോഗ്രഫി (മൂന്ന്), മലയാളം (അഞ്ച്), ഫിലോസഫി (മൂന്ന്), ഹിസ്റ്ററി (ഒൻപത്), ഫിസിക്കൽ എജ്യുക്കേഷൻ (രണ്ട്), സോഷ്യോളജി (രണ്ട്), സോഷ്യൽ വർക്ക് (രണ്ട്), ഡാൻസ് (ഒന്ന്), ഉർദു (രണ്ട്).

ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡ് അല്ലെങ്കിൽ 55 ശതമാനം മാർക്കോടെ അംഗീകൃത സർവകലാശാലകളിൽനിന്നു ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി വിഭാഗങ്ങളിലുള്ളവർക്ക് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും. അവസാന വർഷ ബിരുദാനന്തര ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
More News