നായിക ഗായിക ദേവനന്ദ
Monday, May 27, 2024 11:44 AM IST
‘മാളികപ്പുറ'ത്തിലെ കല്ലുവിനെ മലയാളി മറക്കുവതെങ്ങനെ..? 'ഗു' എന്ന ഫാന്‍റസി ഹൊറര്‍ ചിത്രത്തിലെ മിന്നയായി വരെ തിളങ്ങി നിൽക്കുന്ന, മലയാളികളുടെ ഇഷ്ട ബാലതാരം ദേവനന്ദയ്ക്കു 2024 പുതുചുവടുകളുടെ വര്‍ഷം.

സൂപ്പര്‍ഹിറ്റ് ചിത്രം ‘അരണ്‍മനൈ 4’ലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദേവനന്ദ, മലയാളത്തില്‍ മുഖ്യകഥാപാത്രമായി അഭിനയിച്ച 'ഗു' സിനിമയിലൂടെ ആദ്യമായി ഗായികയുമായി.

തമന്നയ്‌ക്കൊപ്പം തമിഴില്‍



തമിഴ്‌നാട്ടിലും കേരളത്തിലും തിയേറ്ററുകളില്‍ തംരംഗമായ സൂപ്പര്‍ഹിറ്റ് ചിത്രം അരണ്‍മനൈ 4ല്‍ നായിക തമന്നയുടെ മകളായാണു ദേവനന്ദയുടെ ശ്രദ്ധേയ വേഷം. ശക്തി എന്ന കഥാപാത്രത്തിലൂടെ തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് മലയാളത്തിന്‍റെ മിടുക്കി. സുന്ദര്‍ സിയാണ് അരണ്‍മനൈ 4ന്‍റെ സംവിധായകന്‍.

മാളികപ്പുറം റിലീസായതിനു തൊട്ടു പിന്നാലെയായിരുന്നു അരണ്‍മനൈ 4ലേക്കുള്ള ക്ഷണം. മാളികപ്പുറം കണ്ട സുന്ദര്‍ സിയാണ് ദേവനന്ദയെ തമന്നയ്ക്കു പരിചയപ്പെടുത്തിയത്.



തമന്ന ദീദിക്കൊപ്പമുള്ള അഭിനയം അവിസ്മരണീയമായിരുന്നെന്ന് ദേവനന്ദ പറയുന്നു. ചെന്നൈയിലായിരുന്നു ഷൂട്ടിംഗ് അധികവും. തമിഴ് വശമില്ലാതിരുന്നതിനാല്‍ ഡയലോഗുകള്‍ ഇംഗ്ലീഷില്‍ പകര്‍ത്തി പഠിച്ചാണ് അഭിനയിച്ചത്.

സിനിമ വലിയ വിജയമായെന്നതില്‍ സന്തോഷം. വലിയ താരങ്ങളോടൊപ്പമുള്ള അഭിനയവും സൗഹൃദനിമിഷങ്ങളുമെല്ലാം മറക്കാനാവില്ല. തമിഴില്‍നിന്നു വേറെയും അവസരങ്ങള്‍ എത്തിയിട്ടുണ്ട് -ദേവനന്ദ പറഞ്ഞു.



സുന്ദര്‍ സി., റാഷി ഖന്ന, യോഗി ബാബു എന്നിവര്‍ക്കൊപ്പം ദേവനന്ദയുടെ കോമ്പിനേഷന്‍ സീനുകളും സിനിമയിലുണ്ട്. ഖുശ്ബു സുന്ദറിന്‍റെ അവ്‌നി സിനിമാക്‌സും എസിഎസ്. അരുണ്‍ കുമാറിന്‍റെ ബെന്‍സ് മീഡിയ ലിമിറ്റഡും ചേര്‍ന്നാണ് അരണ്‍മനൈ 4 നിര്‍മിച്ചത്.

മിന്ന മിന്നിച്ചു



സൈജു കുറുപ്പും ദേവനന്ദയും അച്ഛനും മകളുമായി അഭിനയിക്കുന്ന 'ഗു' ദേവനന്ദയുടെ ഇതുവരെയുള്ള കഥാപാത്രങ്ങളില്‍നിന്നു തികച്ചും വ്യത്യസ്തമാണ്. മിന്ന എന്നാണു ദേവനന്ദയുടെ കഥാപാത്രത്തിനു പേര്.



ഗുളികന്‍റെ കഥയാണ് 'ഗു' വിന്‍റെ ഉള്ളടക്കം. ഹൊറര്‍ സിനിമയുടെ എല്ലാ ചേരുവകളുമുള്ള സിനിമയില്‍, തറവാട്ടില്‍ അവധി ആഘോഷിക്കാനെത്തുന്ന മിന്നയ്ക്കും കൂട്ടുകാര്‍ക്കുമുണ്ടാകുന്ന ഭീതിപ്പെടുത്തുന്ന അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷ സമ്മാനിക്കുന്നുണ്ട്. ഭയം നിഴലിക്കുന്ന കണ്ണുകളോടെ അഭിനയമികവ് അടയാളപ്പെടുത്തിയ ശ്രദ്ധേയ വേഷമായിരുന്നു മിന്ന. അനായാസമായും മികവോടെയും അതു ദേവനന്ദ അനശ്വരമാക്കി.

പാട്ടിലും പ്രതിഭ



‘ഗു' സിനിമയ്ക്കായി ചിങ്ങാരിക്കാറ്റേ മടിച്ചിക്കാറ്റേ.. എന്നാരംഭിക്കുന്ന ഗാനത്തിനാണു ദേവനന്ദ ശബ്ദം നല്‍കിയത്. ബിനോയ് കൃഷ്ണന്‍റെ വരികള്‍ ഈണമിട്ടത് ജോനാഥന്‍ ബ്രൂസ്. വിവിധ വേദികളില്‍ പാടിയിട്ടുള്ള ദേവനന്ദ ആദ്യമായാണു സിനിമയില്‍ ഗായികയാവുന്നത്. മണിയന്‍പിള്ള രാജു നിര്‍മിച്ച ‘ഗു' നവാഗതനായ മനു രാധാകൃഷ്ണനാണു സംവിധാനം ചെയ്തത്.

ആറാം ക്ലാസുകാരി

ബിസിനസുകാരനായ ജിബിന്‍റെയും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ പ്രീതയുടെയും മകളാണു ദേവനന്ദ. ആലുവയ്ക്കടുത്ത് ചൊവ്വരയിലാണ് വീട്‍.



രാജഗിരി പബ്ലിക് സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. അഭിനയത്തിനൊപ്പം പഠനത്തിലും മികവറിയിച്ചു മുന്നോട്ടു പോകാനാണ് ആഗ്രഹമെന്നു ദേവനന്ദ.‘മാളികപ്പുറം’ ടീമിനൊപ്പമുള്ള അടുത്ത സിനിമയുടെ തയാറെടുപ്പിലാണ് മലയാളത്തിന്‍റെ സ്വന്തം കുട്ടിപ്രതിഭ.

സിജോ പൈനാടത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.