പൃഥ്വിരാജിനു ആശംസയുമായി ഭാര്യ സുപ്രിയ മേനോൻ. 2006ൽ കണ്ടുമുട്ടിയപ്പോൾ മുതൽ മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന് നീ പറഞ്ഞ ആ നിമിഷമാണിതെന്നാണ് സുപ്രിയ കുറിച്ചിരിക്കുന്നത്. ഒപ്പം പൃഥ്വിക്ക് പരിപൂർണ പിന്തുണയുമായാണ് സുപ്രിയ എത്തിയത്. ‘ആളറിഞ്ഞു കളിക്കെടാ’ എന്നതുകൂടി ചേർത്താണ് പൃഥ്വിരാജിന് അവർ പൂർണ പിന്തുണ പ്രഖ്യാപിച്ചത്.

ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എമ്പുരാന്‍ എത്തുകയാണ്. അസാധാരണമായൊരു യാത്രയായിരുന്നു ഇത്. പൃഥ്വിരാജ്, ആ കഠിനാധ്വാനം ഞാന്‍ കണ്ടിട്ടുണ്ട്. എഴുത്ത്, പുനരെഴുത്ത്, ചര്‍ച്ച, തയ്യാറെടുപ്പ്, ലൊക്കേഷന്‍ കണ്ടെത്തൽ, പിന്നെ ഭൂഖണ്ഡങ്ങള്‍ കടന്നുള്ള ഷൂട്ടിംഗ്, അതില്‍ നേരിട്ട കാലാവസ്ഥാ പ്രശ്‌നങ്ങള്‍. കൃത്യതയോടെ നടപ്പാക്കിയ ഒരു ടീം വര്‍ക്കാണിത്.

എന്നാല്‍ വ്യക്തമായ കാഴ്ചപ്പാടും നേതൃത്വവുമാണ് ഇതിന്‍റെ വിജയം എന്ന് ഞാന്‍ ധൈര്യമായി പറയും. 2006-ല്‍ നമ്മള്‍ കണ്ടുമുട്ടിയപ്പോള്‍ മുതല്‍ മലയാള സിനിമയെ പുതിയ ഉയരങ്ങളിലെത്തിക്കണമെന്ന സ്വപ്നത്തെക്കുറിച്ച് നീ എന്നോട് പറഞ്ഞിരുന്നു. ഇപ്പോള്‍ ആ നിമിഷത്തിന്‍റെ അടുത്തെത്തിയിരിക്കുന്നു.

നാളെ എന്ത് സംഭവിച്ചാലും, ഈ ചിത്രീകരണത്തിന്‍റെ അവസാന ദിനം എടുത്ത ഈ ചിത്രത്തില്‍ കാണുന്നതുപോലെ നിന്‍റെ ലക്ഷ്യങ്ങളിലേക്ക് നീ മുന്നോട്ട് പോകുമ്പോള്‍ ഞാന്‍ എപ്പോഴും നിന്‍റെ കൂടെയുണ്ടാകും. നിനക്കായി കരഘോഷം ഉയര്‍ത്തും.

നീ ഇലുമിനാറ്റി അല്ല, എന്‍റെ അഹങ്കാരിയായ താന്തോനിയായ തന്‍റേടിയായ ഭര്‍ത്താവാണ്. നിന്‍റെ സ്വപ്നങ്ങളെ എത്രയോ പേര്‍ പരിഹസിച്ചിട്ടുണ്ട്. അവരോടെല്ലാം എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ ആളറിഞ്ഞു കളിക്കെടാ.
സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.