ചൂടിൽ കൂടുതൽ ആഘാതം ജാതി മരങ്ങൾക്ക്
Monday, May 6, 2024 1:28 AM IST
വടക്കഞ്ചേരി: അതിരൂക്ഷമായ വേനൽചൂടിൽ കാർഷികവിളകളിൽ ഏറ്റവും കൂടുതൽ ഉണക്ക് നേരിടുന്നത് ജാതി മരങ്ങൾക്ക്. മേഖലയിൽ പലഭാഗത്തായി നിരവധി തോട്ടങ്ങളിലാണ് ചൂടിന്‍റെ കാഠിന്യത്തിൽ ജാതി മരങ്ങൾ ഉണങ്ങി നശിക്കുന്നത്. വേണ്ട വിധത്തിൽ നനയോ പരിചരണമോ ഇല്ലാതെ നശിക്കുന്ന ജാതി തോട്ടങ്ങളുമുണ്ട്. നീണ്ട വേനൽ അതും മുമ്പൊന്നും ഇല്ലാത്ത വിധമുള്ള ചൂട് താങ്ങാൻ ജാതി മരങ്ങൾക്കാകുന്നില്ല.

മേൽ മണ്ണിലാണ് ജാതി മരങ്ങളുടെ വേരുകളുള്ളത്. ഇതിനാൽ മണ്ണിൽ ഉണക്കം തട്ടിയാൽ അത് ഉടൻ മരത്തിന്‍റെ വേരിനു ബാധിച്ച് മരം ഉണങ്ങും. തോട്ടത്തിലെ മറ്റു വിളകളെല്ലാം ചൂടിന് അതിജീവിച്ച് നിൽക്കുമ്പോൾ ജാതി മരങ്ങൾ മാത്രം ഉണങ്ങുന്നതും ഇതുകൊണ്ടാണ്. ഇതിനാൽ വരും വർഷങ്ങളിൽ വേനൽ തുടങ്ങും മുന്പേ ജാതിമരങ്ങൾക്ക് പ്രത്യേക വെയിൽ സംരക്ഷണ കവചങ്ങളും നല്ല നനയും ഉണ്ടാകണമെന്ന് കരിപ്പാലിയിലെ പ്രമുഖ കർഷകനായ കോട്ടൂർ ജോസ് പറഞ്ഞു.

വെയിൽ, മണ്ണിലേക്ക് പതിക്കാത്ത വിധം മരത്തിൽ നിറയെ ഇലകൾ ഉണ്ടാകണം. ഇലകൾ കൊണ്ട് അടഞ്ഞിരിക്കണം മരം. ഇതിന് മരത്തിന് ക്ഷീണം വരാത്ത വിധം നന്നായി നനയ്ക്കണം. കൂടുതൽ കായ് ഉണ്ടാകുന്ന മരങ്ങളും ഉണക്കത്തിന് കാരണമാകാറുണ്ട്. കായ്കളെ സംരക്ഷിക്കാനുള്ള മരത്തിന്‍റെ വ്യഗ്രതയിൽ ഇലകൾ കൊഴിയും. ഇത് കൂടുതൽ വെയിലേറ്റ് മരത്തിന്‍റെ ഉണക്കത്തിനു വഴിവയ്ക്കും.

അതല്ലെങ്കിൽ ഉണക്കം വേഗത്തിലാക്കും. മഴ വിട്ടാൽ പിന്നെ രാസവളം ഉപയോഗിക്കാൻ പാടില്ല. എന്തായാലും ജാതി കർഷകരെല്ലാം വേനൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇലകൊഴിഞ്ഞ മരം ഉണക്കത്തിലേക്കു നീങ്ങിയാൽ പിന്നെ പൂർവ സ്ഥിതിയിലാകാൻ നാലുവർഷമെങ്കിലും സമയമെടുക്കും.