കുന്നംകുളം: ജില്ലാ സ്കൂൾ കായികമേളയിൽ രണ്ടാംദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ തൃശൂർ ഈസ്റ്റ് തന്നെ മുന്നിൽ. 120 പോയിന്‍റ് നേടിയാണ് തൃശൂർ ഈസ്റ്റിന്‍റെ കുതിപ്പ്. 14 സ്വർണവും 14 വെള്ളിയും അഞ്ചു വെങ്കലവും ഈസ്റ്റ് നേടിക്കഴിഞ്ഞു.

11 സ്വർണവും എട്ടുവെള്ളിയും ആറു വെങ്കലവുമുൾപ്പെടെ 95 പോയിന്‍റ് നേടി മാള ഉപജില്ല രണ്ടാംസ്ഥാനത്തുണ്ട്. ഒന്പതു സ്വർണവും എട്ടു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 83 പോയിന്‍റ് നേടിയ കുന്നംകുളം ഉപജില്ലയാണ് മൂന്നാംസ്ഥാനത്ത്.ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്കൂളാണ് കൂടുതൽ പോയിന്‍റ് നേടി മുന്നിട്ടുനിൽക്കുന്നത്. ആറു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉൾപ്പെടെ 50 പോയിന്‍റ് കാൽഡിയൻ സിറിയൻ സ്കൂൾ നേടി.


നടന്നുനേടിയ വിജയം

കുന്നംകുളം: നടന്നുനടന്ന് ആൽഫി നേടി മധുരിക്കുന്ന ഒന്നാംസ്ഥാനം. കുന്നംകുളത്തു നടന്ന ജൂണിയർ ബോയ്സ് അഞ്ചുകിലോമീറ്റർ നടത്തത്തി ലാണ് പാവറട്ടി സെന്‍റ് ജോസഫ് സിലെ പ്ലസ് വണ്‍ വിദ്യാർഥി ആൽഫി ജെ. വടക്കൂട്ട് ഒന്നാമതെത്തിയത്.

കഴിഞ്ഞവർഷം മൂന്നാംസ്ഥാ നം മാത്രമുണ്ടായിരുന്ന താരം ഇത്തവണ ഒന്നാംസ്ഥാനം നേടിയെടുക്കുമെന്ന വാശിയിൽ കഠിനപരിശ്രമം നടത്തിവരികായിരുന്നു. പാവറട്ടി വടക്കൂട്ട് വീട്ടിൽ ജിജുവിന്‍റെയും സൗമ്യയുടെയും മകനാണ്. ജോബി, സനൽ എന്നിവരുടെ ശിക്ഷണത്തിലാണ് വിജയം നേടിയത്. ഇരട്ടസഹോദരനായ അലനും കായികരംഗത്തുണ്ട്. ഇന്നു നടക്കുന്ന ഹൈജന്പിൽ അലൻ മത്സരിക്കും.

ആൻസി സോജന്‍റെ പരിശീലനത്തിൽ അനുജത്തിക്ക് ലോംഗ്ജംപ് സ്വർണം

കുന്നംകുളം: ഏഷ്യൻ ഗെയിം സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻതാരം ആൻസി സോജന്‍റെ സഹോദരിക്ക് ലോംഗ് ജംപിൽ സ്വർണം. നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിനിയായ ഇ.എസ്. അഞ്ജലിയാണ് റവന്യു ജില്ല കായികമേളയിലെ സീനിയർ ഗേൾസ് ലോം ഗ് ജംപിൽ 4.84 മീറ്റർ ചാടി വിജയം സ്വന്തമാക്കിയത്.

ചേച്ചി ആൻസിയുടെ പരിശീലനത്തിലാണു മികച്ച പ്രകടനം പുറത്തെടുത്തത്. കൊച്ചി നേവിയുടെ താരമായ ആൻസി സോജൻ ഓഫ് സീസണായതിനാൽ നാട്ടിൽ എത്തിയതോടെ അഞ്ജലിയുടെ ആത്മവിശ്വാസവും ഇരട്ടിയാകുകയിരുന്നു. തുടർന്ന് ചുരുങ്ങിയ നാളുകൊണ്ടുതന്നെ പരിശീലനത്തിനു ചുക്കാൻ പിടിച്ച ആൻസി സഹോദരിയുടെ വിജയം ഉറപ്പിച്ചു. അതുകൊണ്ടു‌തന്നെ മത്സരം നേരിട്ടുകാണാ നെത്തി. ഓട്ടോ ഡ്രൈവറും നാട്ടിക സ്വദേശിയുമായ ഇടപ്പിള്ളി വീട്ടിൽ സോജന്‍റെയും ജാൻസിയുടെയും മകളാണ്.

കാലുകൾ പൊള്ളി; പക്ഷേ, പൊന്നുനേടി

കുന്നംകുളം: സന്തോഷം അടക്കാനായില്ല; ട്രാക്കിൽ വീണതു സുവർണാശ്രു. ചുട്ടുപൊള്ളുന്ന ചൂടിലും ട്രാക്കിൽ നഗ്നപാദയായി മത്സരിച്ച തലോർ ദീപ്തി എച്ച് എസിലെ എട്ടാംക്ലാസ് വിദ്യാർഥിനി സ്റ്റെനിയ തോമസും സംഘവും സബ് ജൂണിയർ ഗേൾസ് 4 x 400 മീറ്റർ റിലേയിൽ നേടിയ വിജയത്തിന് സ്വർണത്തിളക്കം.

സംഘത്തിലെ നാലി ൽ രണ്ടുപേരും സ്‌പൈ ക്ക് ഇല്ലാതെയാണു മത്സരിച്ചത്. കാലുകൾ പൊള്ളിയെങ്കിലും ചുവട് പിഴക്കാതെ ഒരേമനസോടെ കുതിച്ച് സംഘം വിജയം നേടി.

ഫൈനൽ ലാപ്പിൽ ഫിനിഷിംഗ് ലൈനിൽ തൊട്ടതോടെ സ്റ്റെനിയയുടെ കണ്ണുകൾ നിറഞ്ഞു.
കിഴുപ്പള്ളിക്കര ജിഎൻഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നിത നസ്റിനും സ് പൈക്ക് ഇല്ലാതെയാണ് ഒാടിയത്.

ചേർപ്പ് ഉപജില്ലയ്ക്കുവേണ്ടി മത്സരിച്ച ടീമിൽ തലോർ സെന്‍റ് തെരേസാസിലെ ഏഴാം ക്ലാസ് വിദ്യാർഥിനി വി.എം. ആര്യയും ചേർപ്പ് സിഎൻഎന്നിലെ എട്ടാംക്ലാസുകാരി എസ്. ശിഖയും ഉണ്ടായിരുന്നു.

സ്പൈക്ക് ഇല്ലാതെ മത്സരിച്ചാൽ പരിക്കേൽക്കുമെന്ന് സംഘാടകർ പലതവണ പറഞ്ഞിരുന്നെങ്കിലും ഒന്നാംസ്ഥാനം ലഭിച്ചതോടെ സംഘ ത്തിന്‍റെ മനസിൽ കുളിർമഴപെയ്തു.

പനിയെ തോല്പിച്ച് ഗായത്രിക്ക് ഇരട്ടവിജയം

കുന്നംകുളം: പനിക്കിടക്കയിൽനിന്നും നേരെ ട്രാക്കിലേക്ക്, പിന്നെ വിജയവുമായി മടക്കം.
ഏങ്ങണ്ടിയൂർ സെന്‍റ് തോമസ് എച്ച്എസ് എസിലെ ഒൻപതാം ക്ലാസുകാരി എൻ.എസ്. ഗായത്രി സബ് ജൂനിയർ 80 മീറ്റർ ഹഡിൽസിലാണ് 13. 63 മിനിറ്റിൽ മിന്നുംവിജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ ആദ്യദിനത്തിൽ പങ്കെടുത്ത് ലോംഗ് ജംപിലും താരം ഒന്നാംസ്ഥാനം നേടിയിരുന്നു.

ഏങ്ങണ്ടിയൂർ സ്വദേശിയായ പത്ര ഏജന്‍റ് ഗണേഷിന്‍റെയും അനുവിന്‍റെയും മകളാണ്. സഹോദരി ഗാഥ കഴിഞ്ഞ വർഷത്തെ കായികമേളയിൽ ഹൈജംപിലും ഡിസ്കസിലും സമ്മാനം നേടിയിരുന്നു.

ആ യാത്രകൾ വെറുതെയായില്ല;വിജയകിരീടവുമായി എൽന

കുന്നംകുളം: പരിശീലനത്തിനായി കിലോമീറ്ററുകളോളം നീണ്ട യാത്രകൾ വെറുതെയായില്ല. ജില്ലാ റവന്യു കായികമേളയിൽ ജൂണിയർ വിഭാഗം ഷോ ട്ട്പുട്ടിൽ വിജയത്തിന്‍റെ പൊൻകിരീടം അണിഞ്ഞ് എൽന ഷാബു.

കാരിക്കാട് അൽ അമീൻ സ് കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ എൽന കുന്നം കുളം ഉപജില്ലയ്ക്കുവേണ്ടി യാണ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. സ്വന്തം സ്കൂളിൽ പരിശീലനത്തിനു സൗകര്യം ഇല്ലാത്തതിനാൽ ചാത്തനൂരും കുന്നംകുളത്തും എത്തിയാണ് താരം പരിശീലനം നടത്തിയിരുന്നത്.

കഴിഞ്ഞതവണ ജില്ലാതലത്തിൽ രണ്ടാംസ്ഥാനമായിരുന്നു. കായികമേളയിൽ ആദ്യദിനത്തിൽ 200 മീറ്ററിൽ രണ്ടാംസ്ഥാനവും ലോംഗ് ജംപിൽ മൂന്നാംസ്ഥാനവും കരസ്ഥമാക്കിയ എൽന പി.എം. ഷെരീഫിനു കീഴിലാണ് പരിശീലനം നടത്തുന്നത്.
ദുബായിൽ ബിസിനസ് നടത്തുന്ന അന്തിക്കാട് സ്വദേശി എ.കെ. ഷാബുവിന്‍റെയും ഡിലിയുടെയും മകളാണ്.

അച്ഛന്‍റെ മോഹം സഫലീകരിച്ച് മകന്‍റെ കുതിപ്പ്

കുന്നംകുളം: അച്ഛന്‍റെ മോഹം സഫലീകരിച്ച് മകൻ. കന്നിയങ്കത്തിൽതന്നെ ഒന്നാംസ്ഥാനം നേടിയാണ് സി.എ. ആയുഷ് മികവുതെളിയിച്ചത്. 100 മീറ്റർ സബ് ജൂണിയർ ബോയ്സിലാണ് പുറനാട്ടുകര എസ്ആർകെജിവിഎംഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാർഥി ആയുഷിന്‍റെ നേട്ടം. പറപ്പൂർ എഫ്സിയിലെ ഫോർവേഡ് പ്ലെയറായ ആയുഷ് കഴിഞ്ഞവർഷം മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും അഞ്ചാംസ്ഥാനം മാത്രമാണ് ലഭിച്ചത്.

കുട്ടിക്കാലംമുതൽക്കേ സ് പോർട്സിനോടു കന്പമുണ്ടായിരുന്ന അച്ഛൻ തോളൂർ ചാഴിപ്പാടത്ത് വീട്ടിൽ അനൂപിനു കായികരംഗത്തു ചുവടുവയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും മകനിലൂടെ അതു നേടിയെടുക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ്. സ്കൂളിലെ കായിക അധ്യാ പകൻ സഞ്ജയ് ആണെങ്കിലും ആയുഷിനു പരിശീലനം നൽകുന്നതും അച്ഛനാണ്. കെഎസ്ഇബിയിലെ ലൈൻമാനായഅനൂപ് കിട്ടുന്ന സമയമെല്ലാം മകന്‍റെ പരിശീലനത്തിനായാണ് മാറ്റിവയ്ക്കുന്നത്.

മികച്ച ഒരു ഫുട്‍ബോൾ താരമാകണമെന്ന് ആഗ്രഹമുള്ള ആയുഷ് ഇതിനോടകം ഫുട് ബോൾ മത്സരങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. നീതുവാണ് അമ്മ. ആദിഷ്, ആര്യൻ എന്നിവർ സഹോദരങ്ങളാണ്.