കോതമംഗലം : പുതുതലമുറയെ സർവനാശത്തിലേയ്ക്ക് നയിക്കുന്ന ലഹരിയുടെ വ്യാപനം തടയുന്നതിന് ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ നടന്ന കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപത രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരിക്കെതിരെയുള്ള ബോധവത്കരണം സ്കൂൾ പാഠ്യപദ്ധതിയിലുൾപ്പെടുത്തി നടപ്പാക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം ആമുഖപ്രസംഗം നടത്തി. ഫൊറോന വികാരി ഫാ. മാത്യു അത്തിക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഇടുക്കി രൂപത പ്രസിഡന്റ് സിൽബി ചുനയംമാക്കൽ, സിസ്റ്റർ ലിജ എസ്ഡി, എം.ഡി. റാഫേൽ, ജോയ്സ് മുക്കടം, ജോണി കണ്ണാടൻ, ജോസഫ് മ്രാല, മാത്യൂസ് നിരവത്ത്, മോൻസി മങ്ങാട്ട്, ഷൈനി കച്ചിറ, ജോബി എടാട്ടുകുന്നേൽ, സിജോ കൊട്ടാരത്തിൽ,
ജോസഫ് ആന്റണി, ജോസ് കൈതമന, സുനിൽ സോമൻ, ജോജോ അബ്രാഹം, മാർട്ടിൻ കീഴേമാടൻ എന്നിവർ പ്രസംഗിച്ചു. ഇടുക്കി, കോതമംഗലം രൂപതകളിലെ 16 മദ്യവിരുദ്ധപ്രവർത്തകരെ ആദരിച്ചു.