എടക്കുന്ന്-അട്ടാറ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷം; അധികൃതര്‍ കനിയുന്നില്ല
Monday, May 6, 2024 4:24 AM IST
അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ 9,5 വാര്‍ഡില്‍ എടക്കുന്ന്, അട്ടാറ പ്രദേശത്ത് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കുടിവെള്ളം കിട്ടാനില്ല. കറുകുറ്റി, മൂക്കന്നൂര്‍ കുടിവെള്ള പദ്ധതിയില്‍ ജലജീവന്‍ മിഷന്‍ വഴിയാണ് കുടിവെള്ളം എത്തിക്കുന്നത്. മെയിന്‍ പൈപ്പ് പൊട്ടിയതു കാരണമാണ് മേഖലയിലെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്. വാട്ടര്‍ അഥോറിറ്റി അധികാരികളോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും തീരുമാനമൊന്നുമായിട്ടില്ലെന്ന് നാട്ടുകാർ പറ‍യുന്നു.

വാട്ടര്‍ അഥോറിറ്റിയിലെ മെയിന്‍റനന്‍സ് വിഭാഗം കോണ്‍ട്രാക്‌ടേഴ്‌സിന് സര്‍ക്കാര്‍ കുടിശിഖ കൊടുത്തു തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് സമരത്തിലായതിനാലാണ് പൊട്ടിയ പൈപ്പ് ലൈനുകള്‍ മെയിന്‍റനന്‍സ് നടത്താതെന്നാണ് അധികാരികള്‍ പറയുന്നത്. വേനല്‍ കടുത്ത് കുടിവെള്ളത്തിന് പൊറുതി മുട്ടുന്ന സമയത്ത് അധികൃതരുടെ ജനവിരുദ്ധ നിലപാട് തിരുത്തി എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.

കുടിവെള്ള ക്ഷാമം ഉടൻ പരിഹരിച്ചില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി വാട്ടര്‍ അഥോറിറ്റി ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് കറുകുറ്റി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കെ.പി.അയ്യപ്പന്‍ പറഞ്ഞു.