പട്ടയത്തിനുള്ള 358 കുടുംബങ്ങളുടെ കാത്തിരിപ്പിന് അര നൂറ്റാണ്ട് പഴക്കം
Wednesday, May 8, 2024 3:46 AM IST
ചെറുതോണി: അര നൂറ്റാണ്ടായി പട്ടയത്തിനായി കാത്തിരിക്കുകയാണ് കരിമ്പൻ-മണിപ്പാറയിലെ 358 കുടുംബങ്ങൾ. 1974 -75 കാലഘട്ടങ്ങളിൽ കുടിയേറി താമസം തുടങ്ങിയതാണ് ഈ കുടുംബങ്ങൾ. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ടതാണ് അട്ടിക്കളം, മണിപ്പാറ, കുട്ടപ്പൻസിറ്റി, തങ്കപ്പൻസിറ്റി തുടങ്ങിയ ഈ പ്രദേശം.

ഇവിടെ താമസക്കാരായ ആദിവാസികൾക്കു കൈവശരേഖ കൊടുത്ത് തൃപ്തരാക്കി. കഴിഞ്ഞ 50 വർഷമായി ഇവിടെ വോട്ട് ചോദിച്ചു വരുന്നവർക്ക് ഒറ്റ വാഗ്ദാനമേയുള്ളു. ഞങ്ങൾ ജയിച്ചാൽ പട്ടയം ഉറപ്പ്. പക്ഷേ, ഇതുവരെ പട്ടയം മാത്രം കിട്ടിയില്ല.

പട്ടയമില്ലാത്തതിന്‍റെ പേരിൽ ഈ പ്രദേശവാസികൾക്ക് ബാങ്ക് വായ്പയില്ല, പ്രധാനമന്ത്രിയുടെ കിസാൻ തുകയില്ല, കരം കെട്ടിയ കടലാസില്ലാത്തതിന്‍റെ പേരിൽ യാതൊരു ആനുകൂല്യവുമില്ല. കെട്ടിടങ്ങൾക്കെല്ലാം പഞ്ചായത്ത് അംഗീകാരം നൽകി നികുതി മുടങ്ങാതെ പിരിക്കുന്നുണ്ട്. വൈദ്യുതി ബോർഡ് വൈദ്യുതി നൽകി ബിൽ കൃത്യമായി ഈടാക്കുന്നുണ്ട്.

എല്ലാ വീട്ടുകാർക്കും റേഷൻ കാർഡുമുണ്ട്. മണിപ്പാറയിൽ റേഷൻകട അനുവദിച്ചിട്ടുമുണ്ട്. പക്ഷേ പട്ടയം മാത്രം നൽകുന്നില്ല. സ്കൂൾ വന്നു, പള്ളിയും ക്ഷേത്രവുമുണ്ട്. അരനൂറ്റാണ്ടിനുള്ളിൽ പലതവണയാണ് ഇവിടത്തെ കർഷകർ പട്ടയത്തിന് അപേക്ഷ നൽകിയത്. ഓരോ തടസങ്ങൾ ചൂണ്ടിക്കാട്ടി പട്ടയം നിഷേധിക്കുകയാണ് അധികൃതർ. പെൺമക്കളെ കെട്ടിച്ചയക്കാൻ ധനസഹായത്തിനും വിദ്യാഭ്യാസവായ്പ തുടങ്ങി എന്തിനും ഇക്കാലത്ത് പട്ടയം ആവശ്യമാണ്.

സർക്കാർ നൽകുന്ന ഏത് ആനുകൂല്യത്തിനും കരം കെട്ടിയ രസീത് ആവശ്യമാണ്. നാലുവശത്തും വികസന വെളിച്ചം കടന്നുവന്നപ്പോൾ ഇവരുടെ നേരേ കണ്ണടക്കുകയാണ് ഭരണകൂടം. ജില്ലാ ആസ്ഥാനത്തോട് ചേർന്നു കിടക്കുന്ന പഞ്ചായത്താണ് കഞ്ഞിക്കുഴി. പട്ടയം കാരണമില്ലാതെ ഇനിയും നിഷേധിക്കുകയാണെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുൻപ് സമരമാരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.