വീണ്ടും പുകമറ: രാജേന്ദ്രനെച്ചുറ്റി അഭ്യൂഹങ്ങൾ
Tuesday, May 7, 2024 3:22 AM IST
മൂന്നാർ: സിപിഎമ്മിൽനിന്നു ബിജെപിയിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾ പരക്കുന്നതിനിടെ ബിജെപി സംസ്ഥാന നേതാക്കൾ മുൻ എംഎൽഎ എസ്. രാജേന്ദ്രന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ രാജേന്ദ്രന്‍റെ വീട്ടിൽ ബിജെപി നേതാക്കൾ എത്തിയത്.

നേതാക്കൾ എത്തിയതിനു പിന്നാലെ ഗുരുതരമായ ആരോപണങ്ങളാണ് രാജേന്ദ്രൻ സിപിഎമ്മിനെതിരേ ഉയർത്തിയത്. ഇപ്പോഴും തന്നെ വേട്ടയാടുന്ന നടപടിയാണ് സിപിഎം നടത്തുന്നത്. തനിക്കൊപ്പം നിൽക്കുന്നവരെയെല്ലാം അടിച്ചൊതുക്കുന്ന നടപടിയാണ് പാർട്ടി സ്വീകരിച്ചു വരുന്നത്. തനിക്കൊപ്പം നിന്ന അനുഭാവിയെ കൊരണ്ടക്കാടിലെ വീട്ടിൽ കയറി ആക്രമിച്ചു.

ജില്ലയിലെ പ്രമുഖ സിപിഎം നേതാവും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ കെ.വി. ശശിയെ സംരക്ഷിക്കുവാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് തനിക്കെതിരേയുള്ള നടപടികൾ.
ജില്ലാ നേതൃത്വവും വസ്തുതകൾ മനസ്‌സിലാക്കാതെയാണ് പ്രവർത്തിക്കുന്നതെന്നും രാജേന്ദ്രൻ ആരോപിക്കുന്നു. അതേ സമയം ബിജെപി നേതാക്കളെ കണ്ടെങ്കിലും പാർട്ടിയിൽ ചേരുമെന്ന ഉറപ്പു നൽകിയിട്ടില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. പാർട്ടി പ്രവേശനത്തെ പൂർണമായി തള്ളിക്കളയാനും അദ്ദേഹം തയാറായിട്ടില്ല.

ഏതാനും ദിവസങ്ങൾക്കു മുന്പ് ഡൽഹിയിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്ന് രാജേന്ദ്രൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തള്ളിയ രാജേന്ദ്രൻ എൽഡിഎഫി ന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നു.