പക്ഷിപ്പനി : നിരണം ഡക്ക്ഫാമിൽ ‌ദയാവധത്തിന്‍റെ ആദ്യഘട്ടം പൂർത്തിയായി
Wednesday, May 15, 2024 3:42 AM IST
തിരുവല്ല: പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം ഫാമിലെ താറാവുകളെ കൊന്നു തുടങ്ങി. ജനവാസ മേഖല എന്നത് കണക്കിലെടുത്ത് ഗ്യാസ് ചേംബറിലാണ് ഇവയെ കത്തിക്കുന്നത്. അതേസമയം, ഫാമിന് പുറത്തെ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന ജോലികള്‍ നാളെ തുടങ്ങും. ഡക്ക്ഫാമിലുള്ള 1500 കുഞ്ഞുങ്ങള്‍ അടക്കം നാലായിരത്തോളം താറാവുകളെയാണ് ആദ്യഘട്ടം ദയാവധം നടത്തിയത്.

മൃഗസംരക്ഷണ വകുപ്പ് ഇതിനായി ദ്രുതകര്‍മസേനയുടെ അഞ്ച് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഘട്ടം ഘട്ടമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. അതീവ ജാഗ്രതയോടെയാണ് നടപടികള്‍. ഇന്നലെ രാവിലെ എട്ടോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഫാമിലെ മുഴുവന്‍ താറാവുകളെയും വിഷം കൊടുത്തു കൊന്നതിനുശേഷം ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് സംസ്‌കരിക്കുകയായിരുന്നു. ആദ്യമായാണ് താറാവുകളെ ഗ്യാസ് ബര്‍ണര്‍ ഉപയോഗിച്ച് സംസ്‌കരിക്കുന്നത്. ജനവാസ മേഖല ആയതിനാല്‍ പുക അധികം ഉയരാതിരിക്കാന്‍ വേണ്ടിയും വേഗത കൂടാനുമാണ് ഇത്തരത്തില്‍ സംസ്‌കരിച്ചതെന്ന് പറയുന്നു.

വളർത്തുപക്ഷികളെ മാറ്റുന്നതിനു നിരോധനം

പക്ഷിപ്പനി ബാധിത മേഖലയില്‍നിന്നു വളര്‍ത്തു പക്ഷികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും അകത്തേക്ക് കൊണ്ടുവരുന്നതിനും നിരോധനം ഉണ്ട്. താറാവ്, കോഴി മാംസം വില്പനയും നിരോധിച്ചിരിക്കുകയാണ്.

അതേസമയം എച്ച് 5 എന്‍ 1 വൈറസ്, മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന ആരോഗ്യവകുപ്പ് അറിയിച്ചു.

കർഷകർക്കും ഫാമിനും വൻ സാന്പത്തിക നഷ്ടം

അപ്പർകുട്ടനാട്ടിലെ കര്‍ഷകര്‍ക്കും ഡക്ക് ഫാമിനും ഭാരിച്ച നഷ്ടമാണ് രോഗബാധ ഉണ്ടാക്കുന്നത്. ഡക്ക് ഫാമിലെ താറാവുകൾ കഴിഞ്ഞയാഴ്ച കൂട്ടത്തോടെ ചത്തതിനു പിന്നാലെ ഭോപ്പാൽ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഈര്‍പ്പം നിലനില്‍ക്കുന്നതിനാലാണ് പക്ഷികളെ കൊന്നൊടുക്കിയശേഷം കത്തിച്ചുകളഞ്ഞത്. പുറത്തെ പക്ഷികളുമായി സമ്പര്‍ക്കം ഒഴിവാക്കാനായി താറാവുകളെ തുറന്നുവിടുന്നില്ല.

കുട്ടനാട്ടിലെ ചാര, ചെമ്പല്ലി, വിഗോവ ഇനത്തിലുള്ള താറാവുകളാണ് ഇവിടെയുള്ളത്. കഴിഞ്ഞ വർഷങ്ങളിലും പക്ഷിപ്പനി ഡക്ക്ഫാമിനും താറാവ് കർഷകർക്കും ഭീഷണിയായിരുന്നു. പക്ഷിപ്പനി ബാധിതമെന്നു കണ്ടാൽ വളർത്തു പക്ഷികളെ നശിപ്പിക്കാതെ തരമില്ല. ഇതോടെ വൻ സാന്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്.

1966ല്‍ സ്ഥാപിതമായ ഡക്ക് ഫാമിന്‍റെ പ്രവര്‍ത്തനം രണ്ടര ഏക്കറിലാണ്. ഒരു അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തില്‍ സര്‍ജന്‍, ക്ലാര്‍ക്ക്, അറ്റൻഡര്‍, 15 തൊഴിലാളികള്‍, കാവല്‍ക്കാരന്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നിവര്‍ ജോലിയെടുക്കുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് താറാവിന്‍ കുഞ്ഞുങ്ങളെ അടവച്ച് വിരിയിക്കുന്ന ഹാച്ചറി മഞ്ഞാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഉന്നതതല സംഘമെത്തും

ആരോഗ്യ വകുപ്പിലെ ഉന്നതതല സംഘം പക്ഷിപ്പനി ബാധിത മേഖല സന്ദർശിക്കും. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം.

രോഗബാധിത പ്രദേശങ്ങളിലുള്ളവരില്‍ പനിയും മറ്റുരോഗലക്ഷണങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നതാണ്. ജില്ലയില്‍ താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

രോഗബാധിത പ്രദേശത്തെ എല്ലാ വളർത്തുപക്ഷികളെയും കൊല്ലും

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമില്‍നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും 10 കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ വളര്‍ത്തു പക്ഷികളെയും കൊല്ലാനും തീരുമാനമായിട്ടുണ്ട്.

ഫാമിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് വൈറസ് ബാധിത മേഖലയായി കണക്കാക്കിയിട്ടുണ്ട്. ഇവിടെ കര്‍ഷകര്‍ വളര്‍ത്തുന്ന പക്ഷികളെ മുന്‍കരുതല്‍ എന്ന നിലയില്‍ കൊന്നൊടുക്കും. ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍, മേഖലയിലെ വളര്‍ത്തു പക്ഷികളുടെ എണ്ണം എടുത്തുവരികയാണ്. പക്ഷികളെ കൊല്ലുന്ന ജോലികള്‍ പൂര്‍ത്തിയാകാന്‍ ഒരാഴ്ച വേണ്ടിവരും.