മെഡി.‍ കോളജ് പരിസരത്ത് കാട്ടുമൃഗ ഭീഷണി
Wednesday, April 24, 2024 4:03 AM IST
കോന്നി: സര്‍ക്കാര്‍ മെഡിക്കൽ കോളജ് പരിസരത്തു വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തില്‍ നിന്നു സംരക്ഷണം തേടി ജീവനക്കാരും വിദ്യാര്‍ഥികളും. കാട്ടുപന്നി, കാട്ടുപോത്ത്, പാമ്പുകള്‍ എന്നിവയുടെ ശല്യം സമീപകാലത്തു വര്‍ധിച്ചിരിക്കുകയാണ്.

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് കാട്ടുപന്നി കയറിയത് കഴിഞ്ഞയാഴ്ചയാണ്. രാത്രികാലങ്ങളില്‍ കാട്ടുപോത്ത് അടക്കം മെഡിക്കല്‍ കോളജ് പരിസരത്ത് എത്തുന്നുണ്ട്. കാട്ടുപന്നി പകല്‍പോലും പരിസരങ്ങളിലുണ്ട്. കാട്ടുമൃഗങ്ങളെ ഭയന്ന് കാമ്പസിലേക്ക് ഇറങ്ങാന്‍ പോലുമാകാത്ത സ്ഥിതിയുണ്ട്.

മെഡിക്കല്‍ കോളജ് കാമ്പസ് വിപുലമാണെങ്കിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ പൂര്‍ണമായിട്ടില്ല. കാമ്പസ് മതില്‍ കെട്ടി സംരക്ഷിക്കാനായിട്ടില്ല. മെഡിക്കല്‍ കോളജ് പ്രവര്‍ത്തനവും പൂര്‍ണതോതില്‍ ആരംഭിച്ചിട്ടില്ല. പരിസരത്തെ വെളിച്ചക്കുറവ് അടക്കം കാട്ടുമൃഗങ്ങളുടെ സൈ്വരവിഹാരത്തിനു കാരണമാകുന്നുണ്ട്.

ഒപി മാത്രമാണ് മെഡിക്കല്‍ കോളജില്‍ ഇപ്പോഴും സജീവമായിട്ടുള്ളൂ. സന്ധ്യമയങ്ങിയാല്‍ പരിസരത്തെങ്ങും ആളനക്കമില്ലാത്ത സ്ഥിതിയാണ്. രണ്ട് ബാച്ചുകള്‍ നിലവില്‍ മെഡിക്കല്‍ കോളജിലുണ്ട്. കുട്ടികളുടെ ഹോസ്റ്റലുകളും കാമ്പസില്‍ തന്നെയാണ്. സുരക്ഷാ ജീവനക്കാരുണ്ടെങ്കിലും കാട്ടുപോത്തിനെയും കാട്ടാനയുമൊക്കെ തങ്ങള്‍ക്കും ഭയമാണെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞു.

കോന്നി വനംഡിവിഷനില്‍പെട്ട സ്ഥലമാണ് മെഡിക്കല്‍ കോളജിനു സമീപത്തുള്ളത്. ഇവിടെനിന്നാണ് മൃഗങ്ങള്‍ കാമ്പസിലേക്ക് വരുന്നത്. വനാതിര്‍ത്തി വേലിയോ മതിലോ കെട്ടി സംരക്ഷിച്ചെങ്കിലേ മൃഗങ്ങളുടെ ശല്യം ഒഴിവാക്കാനാകൂ.