മരണത്തെ അതിജീവിച്ച ശ്രീരാഗിന് പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം
Friday, May 10, 2024 11:08 PM IST
ചാത്തന്നൂർ: പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശ്രീരാഗ് മരണത്തെ അതിജീവിച്ചതിന് പിന്നാലെ പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടി. പുതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ബാച്ച് വിദ്യാർഥിയായ ശ്രീരാഗ് രണ്ട് എ പ്ലസും നാല് എ ഗ്രേഡും (1058 മാർക്ക്) നേടിയാണ് ഉന്നത വിജയം നേടിയത്. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠിച്ച് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് വിജയിച്ചത്.

പുതക്കുളം വേപ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീരാഗിനെയും അമ്മ പ്രീതയേയും സഹോദരി ശ്രീനന്ദയേയും കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പിതാവ് ശ്രീജു (സുജിത്) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ശ്രീജുവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അമ്മ പ്രീതയും സഹോദരി ശ്രീനന്ദയും മരിച്ചു. ശ്രീരാഗിനെ ചൊവാഴ്ച രാവിലെ അതീവ ഗുരുതരാവസ്ഥയിൽ നാട്ടുകാർ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ശ്രീരാഗിൻ്റെ നില മെച്ചപ്പെടുകയും കഴിഞ്ഞ ദിവസം ഐ സിയുവിൽ നിന്നും വാർഡിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.

കഠിനമായ പോരാട്ടത്തിലൂടെ ജീവൻ തിരിച്ചു പിടിച്ച ശ്രീരാഗിന്‍റെ പരീക്ഷയിലെ വിജയം പങ്കിടാൻ പക്ഷേ അമ്മയും സഹോദരിയും ഒപ്പമില്ല. കൊലക്കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്ത ശ്രീജു റിമാൻഡിൽ ജയിലിലാണ്.