വനം വകുപ്പ് അടിയന്തരമായി ഇടപെടണം: സിപിഎം
Sunday, May 19, 2024 6:32 AM IST
പുനലൂർ: ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി ജനവാസ മേഖലയിൽ സ്വൈരവിഹാരം നടത്തുന്ന ആന ഉൾപ്പടെയുള്ള വന്യമ്യഗങ്ങളെ കാട്ടിനുള്ളിലേക്ക് തിരികെ കയറ്റി വിടുന്നതിനാവശ്യമായ നടപടികൾ വനം വകുപ്പ് അടിയന്തരമായി സ്വീകരിക്കണമെന്ന് സിപിഎം പുനലൂർ ഏരിയ സെക്രട്ടറി എസ് .ബിജു ആവശ്യപ്പെട്ടു. കിഴക്കൻ മലയാര മേഖലയിലെ ജനങ്ങൾ വന്യമൃഗങ്ങളുടെ അക്രമണം ഭയന്നാണ് ഓരോ ദിവസവും കഴിച്ച് കൂട്ടുന്നത്.

തോട്ടം മേഖലയിൽ വനത്തോട് ചേർന്ന് താമസിക്കുന്ന തോട്ടം തൊഴിലാളികൾ വന്യമ്യഗങ്ങളുടെ അക്രമണം ഭയന്ന് തോട്ടങ്ങളിലേക്ക് ജോലിയക്ക് പോകുന്നതിന് പോലും ഭയപ്പെടുകയാണ്. ആന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തി ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി ദിവസങ്ങളോളും തമ്പടിച്ച് നിൽക്കുയാണ്. ഇത്തരം വന്യമൃഗങ്ങളെ ഉൾവനത്തിലേക്ക് ആട്ടി ഓടിക്കുന്നതിന് പരിശീലനം ലഭിച്ച വനപാലകരുടെ ആർ ആർ ടി സ്ക്വാഡിന്‍റെസേവനം കിഴക്കൻ മേഖലയിൽ അനുവദിയ്ക്കമെന്ന ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ആര്യങ്കാവ് ഇടപ്പാളയം ജംഗഷനിൽ ആന റെയിൽവേ ലൈനും കടന്ന് കൊല്ലം തിരുമംഗലം ദേശീയപാതയക്ക് സമീപം നിലയുറപ്പിച്ചത് യാത്രക്കാർക്ക് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. നാല് ദിവസം മുൻപ് ആനച്ചാടിയിലെ ജനവാസമേഖലയിൽ അപകടകാരിയായ ഒറ്റകൊമ്പൻ ജനങ്ങളുടെ ജീവന് ഭീഷണി ഉയർത്തി .

പോലീസും , വനപാലകരും സ്ഥലത്ത് എത്തിയെങ്കിലും ആനയെ കാട്ടിനുള്ളിലേക്ക് ഓടിച്ച് വിടുന്നതിന് കഴിഞ്ഞിരുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്നതുമായ വന്യമ്യഗങ്ങളെ കാട്ടിനുള്ളിൽ തന്നെ നിലനിർത്തുന്നതിനും , ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കുന്നതിനാവശ്യമായ ഫെൻസിംഗ് വേലികൾ സ്ഥാപിക്കുകയും , കിടങ്ങുകൾ കുഴിച്ചും ജനങ്ങളുടെ ജീവനും അവരുടെ ജീവനോപാദിയായ കൃഷിയ്ക്കും സംരക്ഷണം ഒരുക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും,പരിശീലനം ലഭിച്ച ആർ ആർ ടി സ്ക്വാഡിനെ ആര്യങ്കാവിൽ അടിയന്തരമായി നിയോഗിക്കുന്നതിനും വനം വകുപ്പ് വേണ്ട നടപടികൾ കൈകൊളളണമെന്ന് ആവശ്യപ്പെട്ടു വനം വകുപ്പ് മന്ത്രിയ്ക്ക് സിപിഎം പുനലൂർ ഏരിയ കമ്മറ്റി നിവേദനം സമർപ്പിച്ചിട്ടുണ്ട്.