പൂതക്കുളത്തെ ഇരട്ട കൊ ലപാതകം: അമ്മയുടെയും മകളുടെയും സംസ്കാരം നടത്തി
Wednesday, May 8, 2024 11:25 PM IST
ചാത്തന്നൂർ: ഭാര്യയേയും മകളെയും കഴുത്തറുത്ത്കൊലപ്പെടുത്തിയകേസിൽ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലായിരുന്ന പുതക്കുളംവേ പ്പിൻ മൂട് തെങ്ങിൽ വീട്ടിൽ ശ്രീജു എന്ന് വിളിക്കുന്ന സജിത്തിനെ ബുധനാഴ്ച വൈകിട്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാ ർജ്ചെയ്തു. ഇയാളുടെ ഭാര്യ
പ്രീത(39), മകൾ ശ്രീനന്ദ(14) എന്നിവരാണ് മരിച്ചത്. പതിനേഴുകാരനായ മകൻ ശ്രീരാഗ് ഗുരുതരാവസ്ഥയില്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ശ്രീരാഗിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. സ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നാണ് അറിവ്.

പ്രീതയുടെയും മകൾ ശ്രീനന്ദയുടെയും ഭൗതിക ശരീരം ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു.

തുടർന്ന് ഇരുവരുടെയും സംസ്കാരം നടത്തി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന മകൻ ശ്രീരാഗിനോ, ശ്രീജുവിനോ അന്ത്യോപചാരം അർപ്പിക്കാൻ എത്തിചേരാനായില്ല.

ഇയാള്‍ ഭാര്യയ്ക്കും മക്കള്‍ക്കും വിഷം നല്‍കിയ ശേഷമാണ് കഴുത്തറുത്തതെന്ന് സംശയിക്കുന്നു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായശ്രീജുവിനെ പരവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് പരവൂർ പോലീസ് സ്‌റ്റേഷനിലെത്തിച്ചു.

ചോദ്യം ചെയ്യലും വിശദമായ മൊഴി രേഖപ്പെടുത്തലും കഴിഞ്ഞിട്ടായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന ചാത്തന്നൂർ എ സി പി ബൈജുവി .നായർ പറഞ്ഞു. സാമ്പത്തിക ബാധ്യതയും പ്രീതയുടെ രോഗവുമാണ് ഈ കടുംകൈയ്ക്ക് കാരണമായി സംശയിക്കുന്നതെന്ന് പരവൂർ എസ് എച്ച് ഒ. പ്രമോദ് കുമാർ സൂചിപ്പിച്ചു. പ്രീതയുടെ മാതാവ് കാൻസർ രോഗത്തെ തുടർന്നാണ് മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ശ്രീജു 10 വർഷത്തോളം വിദേശത്തായിരുന്നു.

നാട്ടിലെത്തിയ ശേഷം കെട്ടിട നിർമാണതൊഴിലാളിയായി ജോലി ചെയ്ത് വരികയാണ്. പ്രീത പുതക്കുളം സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റാണ്. ഇവർക്ക് താമസിക്കുന്നതിന് പുറമേ മറ്റൊരു വസ്തുവും വീടുമുണ്ട്. ആ വീട് വാടകയ്ക്ക് കൊടുത്തിരിക്കയാണ്. ഒരു തുണിക്കടയും നടത്തുന്നുണ്ട്. കടബാധ്യതയുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച ശ്രീനന്ദ പൂതക്കുളം ഗവ. ഹയർ സെക്കൻഡറിസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.