ഡോ. വന്ദനാദാസ് കൊ ലപാതക കേസ്: പ്രതിയെ നേരിട്ട് കോ ടതിയിൽ ഹാജരാക്കി
Wednesday, May 8, 2024 11:25 PM IST
കൊല്ലം: ഡോ. വന്ദനാ ദാസ് കൊലപാതക കേസിലെ പ്രതി സന്ദീപിനെ ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാക്കി. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കൊല്ലം അഡിഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ .വിനോദ് മുമ്പാകെ ഹാജരാക്കിയത്. പ്രതിക്കെതിരേ കുറ്റപത്രത്തിൻമേലുള്ള വാദം കേള്‍ക്കുന്നത് താമസിപ്പിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു.

ഇതിനെ എതിര്‍ത്ത് കൊല്ലം ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ്. ജി. പടിക്കല്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയെ ബന്ധുക്കളെ കാണുന്നതിന് അനുവദിക്കണമെന്ന അപേക്ഷ പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാല്‍ കേസിന്‍റെ പ്രത്യേക സാഹചര്യത്തില്‍, പോലീസിന്‍റെ സാന്നിധ്യത്തില്‍ പ്രതിയുടെ മാതാവിന് മാത്രമേ കാണാന്‍ അനുവദിക്കാവൂ എന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കോടതി പ്രതിയുടെ മാതാവിന് കോടതിയില്‍ വെച്ച് സംസാരിക്കുന്നതിന് പത്ത് മിനിട്ട് അനുവദിച്ചു.

പ്രതി ചെയ്ത കുറ്റകൃത്യം നിസാര വകുപ്പില്‍ പെട്ടതാണെന്നും പോലിസുകാരുടെ നിരുത്തരവാദിത്വമാണ് സംഭവകാരണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ബിജു ആന്‍റണി ആളൂര്‍ പറഞ്ഞു. ഇതിനിടെ കേസില്‍ വിടുതല്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതായി പ്രതിഭാഗം കോടതിയില്‍ അറിയിച്ചു. വിടുതല്‍ ഹര്‍ജിയും അനുബന്ധ ഹര്‍ജികളും വാദം കേള്‍ക്കുന്നതിന് കേസ് 22ന് വീണ്ടും പരിഗണിക്കും. കേസ് നടപടികള്‍ വീക്ഷിക്കാന്‍ ഡോ. വന്ദനാ ദാസിന്‍റെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

കേസില്‍ പ്രതിക്കെതിരേയുള്ള കുറ്റപത്രത്തിന് മേല്‍ വാദം കേള്‍ക്കാനിരുന്ന മെയ് നാലിന് പ്രതിഭാഗം സുപ്രീം കോടതിയില്‍ ജാമ്യഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതിനാല്‍ കുറ്റപത്രത്തിന്മേലുള്ള വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു.

സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനാണ് ഇത്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്യുന്നതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് പ്രതിയെ നേരിട്ട് ഹാജരാക്കാന്‍ഉത്തരവിട്ടത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരും ഹാജരായി.