ഭർതൃമതി ആളില്ലാത്ത വീട്ടിലും ആൺ സുഹൃത്ത് റബർ തോട്ടത്തിലും മരിച്ചനിലയിൽ
Monday, May 6, 2024 1:28 AM IST
പയ്യന്നൂര്‍: അന്നൂർ കൊരവയൽ റോഡിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന്‍റെ ആളില്ലാത്ത വീടിനകത്ത് ഭർതൃമതിയായ യുവതിയെ മരിച്ചനിലയിലും ആൺ സുഹൃത്തിനെ ടാപ്പിംഗ് ജോലി ചെയ്യുന്ന വെള്ളരിവയലിലെ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മാതമംഗലം കോയിപ്രയിലെ ടി.വി. ബിജുവിന്‍റെ ഭാര്യ അനില (33), അനിലയുടെ സുഹൃത്ത് മാതമംഗലം കുറ്റൂർ വെള്ളരിവയൽ ഇരൂളിലെ കുരിയംപ്ലാക്കൽ സുദർശന പ്രസാദ് (ഷിജു-34) എന്നിവരെയാണ് മരിച്ചനിലയിൽ ഇന്നലെ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

റിട്ട. ആർമി ഉദ്യോഗസ്ഥൻ ജിറ്റി ജോസഫിന്‍റെ വീടിനകത്താണ് അനിലയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബസമേതം വിനോദയാത്രയക്ക് പോകുന്പോൾ ജിറ്റി ജോസഫ് വീട് നോക്കാൻ സുദർശന പ്രസാദിനെ ഏൽപ്പിച്ചതായിരുന്നു. ഇന്നലെ രാവിലെ എട്ടരയോടെയാണ് യുവതിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടുടമയുടെ സഹോദരന്‍റെ മകന്‍ വീട്ടിലെത്തിയപ്പോൾ തുറന്നുകിടക്കുന്ന ജനലിലൂടെ ഭക്ഷണഹാളില്‍ നിലത്തുകിടക്കുന്ന മൃതദേഹം കാണുകയായിരുന്നു.

സുദർശനപ്രസാദ് യുവതിയെ ഇവിടേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയശേഷം ജോലി ചെയ്യുന്ന റബർ തോട്ടത്തിൽ പോയി ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു. മൂക്കില്‍നിന്ന് കുമിളകള്‍ വന്ന നിലയിലും കണ്‍തടത്തിന് താഴെ ചോരയൊഴുകുന്ന നിലയിലും മലര്‍ന്നുകിടക്കുന്ന അവസ്ഥയിലായിരുന്നു അനിതയുടെ മൃതദേഹം. മുഖം ഷാളുകൊണ്ട് മറച്ച നിലയിലായിരുന്നു.

മാതമംഗലത്തെ ഫര്‍ണിച്ചര്‍ ഷോപ്പില്‍ ജോലിചെയ്യുന്ന അനിത ശനിയാഴ്ച രാവിലെ എട്ടരയോടെ ജോലിക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബിജു പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദിന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. കണ്ണൂരിൽ നിന്നുള്ള വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം അനിലയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് നടത്തും. എം.അശോകൻ- മീനാക്ഷി ദന്പതികളുടെ മകളാണ് അനില. അനാമിക, ആദിദേവ് എന്നിവർ മക്കളാണ്. സഹോദരന്‍ അനീഷ്.

ഇന്നലെ രാവിലെ റബർ ടാപ്പിംഗിനായി ചെന്ന സഹോദരൻ ശൈലേന്ദ്ര പ്രസാദാണ് സുദർശന പ്രസാദിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റബർ തോട്ടത്തിന് സമീപം ബൈക്ക് കണ്ട സഹോദരൻ സുദർശന പ്രസാദിനെ കാണാത്തതിനെ തുടർന്ന് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ റബർതോട്ടത്തിൽ ഫോൺ റിംഗ് ചെയ്യുന്നത് കേട്ടു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ പിണങ്ങിപ്പോയതിലുള്ള മാസിക വിഷമമാകാം മരണകാരണമെന്നാണ് സഹോദരന്‍ പരിയാരം പോലീസിന് നല്‍കിയ മൊഴിയിലുള്ളത്. പരിയാരം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഗോപാലകൃഷ്ണൻ-മാധവി ദന്പതികളുടെ മകനാണ് സുദർശന പ്രസാദ്. ഭാര്യ: നിഷ. മക്കൾ. വൈഗ, അർജുൻ.

അന്നൂരിലെ വീട്ടില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്ന ഭര്‍ത്താവിന്‍റെ പരാതിയില്‍ പെരിങ്ങോം സ്റ്റേഷനിലും സുദര്‍ശന പ്രസാദ് തൂങ്ങിമരിച്ച സംഭവത്തില്‍ പരിയാരം സ്റ്റേഷനിലും പോലീസ് കേസെടുത്തിട്ടുണ്ടെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദ് പറഞ്ഞു.

കൊലപാതകമെന്ന്
അനിലയുടെ സഹോദരന്‍

അനിലയുടെ മരണം കൊലപാതകമാണെന്ന് സഹോദരന്‍ അനീഷ്. അനിലയുടെ മുഖം വികൃതമാക്കപ്പെട്ട നിലയിലായിരുന്നുവെന്നും സഹോദരി വീട്ടിൽ നിന്നിറങ്ങുന്പോൾ ധരിച്ച വസ്ത്രമായിരുന്നില്ല മൃതദേഹത്തിലുണ്ടായിരുന്നതെന്നും അനീഷ് പറഞ്ഞു. ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോൾ മൃതദേഹം കണ്ടെത്തിയ വീട്ടിൽ തെരച്ചിൽ നടത്തിയിട്ടും ആ വസ്ത്രങ്ങൾ കണ്ടെത്താനായിട്ടില്ല. സംഭവത്തിനു പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നും സംശയമുണ്ട്. ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനിലയെ കാണാതായ ശനിയാഴ്ച ജോലി ചെയ്യുന്ന സ്ഥാപനത്തിൽ എത്തിയിട്ടില്ലെന്നാണ് അറിഞ്ഞത്. അന്വേഷിച്ചിട്ടും കണ്ടെത്താത്തിനെ തുടർന്നാണ് പെരിങ്ങോം പോലീസിൽ പരാതി നൽകിയത്. യുവാവുമായി അനിലയ്ക്കുള്ള അടുപ്പം മനസിലായതിനെ തുടർന്ന് പലതവണ താക്കീത് നൽകിയിരുന്നുവെന്നും അനീഷ് പറഞ്ഞു.

മരണത്തിലേക്ക് നയിച്ചത്
പഠനകാലത്തെ അടുപ്പം

പഠനകാലത്തെ അടുപ്പം കുടുംബത്തെ മറന്നുള്ള പ്രണയമായി വളര്‍ന്നതാണ് ഒടുവില്‍ രണ്ട് മരണത്തിൽ കലാശിച്ചത്. സ്കൂളിലെ സഹപാഠികളായിരുന്നു അനിലയും സുദർശന പ്രസാദും. മംഗളൂരുവിൽ ജോലി ചെയ്യവേ പരിചയപ്പെട്ട എറണാകുളം സ്വദേശിനി നിഷയെയായിരുന്നു ഇയാൾ വിവാഹം ചെയ്തത്. പിന്നീടാണ് സഹപാഠിയോടുള്ള അടുപ്പം പ്രണയമായി മാറിയത്. ഇതുസംബന്ധിച്ച് പല പ്രശ്‌നങ്ങളും ഉണ്ടായിരുന്നു.

ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ രണ്ടുകൂട്ടരുടെയും ബന്ധുക്കളുള്‍പ്പെടെയുള്ളവർ ഇരുവരോടും പലപ്പോഴും നിർദേശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സുദര്‍ശന പ്രസാദ് തയാറാകാതെ വന്നതോടെ ഭാര്യയും മക്കളും എറണാകുളത്തെ വീട്ടിലേക്ക് പോയി. കഴിഞ്ഞ മൂന്നുവര്‍ഷമായി നിഷയും മക്കളും എറണാകുളത്താണ്. വഴിവിട്ട ബന്ധത്തില്‍നിന്ന് പിന്മാറാന്‍ അനിലയുടെ വീട്ടുകാരും അനില ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഉടമയും നിര്‍ബന്ധിച്ചിരുന്നു. ഇതേതുടര്‍ന്ന് അനില അതിന് തയാറായെന്നാണ് വിവരം. പക്ഷെ സുദര്‍ശന പ്രസാദ് പ്രണയ ബന്ധം തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നാണ് അനിലയുടെ വീട്ടുകാരുള്‍പ്പെടെയുള്ളവർ പറയുന്നത്.

കാവലിന് ഏൽപ്പിച്ച
വീട് മരണവീടായി

വിനോദയാത്രക്ക് കുടുംബസമേതം പോകുന്പോൾ വീട് നോക്കാൻ വിശ്വസ്തനായ സുദർശന പ്രസാദിനെ ഏൽപ്പിക്കുന്പോൾ റിട്ട. ആർമി ഉദ്യോഗസ്ഥൻ ജിറ്റി ജോസഫ് ഒരിക്കലും കരുതിക്കാണില്ല, വീട് ഒരു മരണവീടായി മാറുമെന്ന്.

സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ജിറ്റി ജോസഫും ഭാര്യയും മകളും കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് റിട്ട. സൈനികരുടെ കുടുംബങ്ങൾക്കൊപ്പമുള്ള വിനോദയാത്രയ്ക്ക് മുംബൈയിലേക്ക് പോയത്.

ആഡംബര കപ്പലിലെ വിനോദസഞ്ചാരമുൾപ്പെടെയുള്ളവയ്ക്ക് ശേഷം എട്ടിന് കൊച്ചിയിൽ തിരിച്ചെത്തുന്ന തരത്തിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. വെള്ളരിയാനം ഇരൂളിലെ തറവാട്ട് വീട്ടില്‍ താമസിക്കുമ്പോഴുള്ള പരിചയമാണ് ജിറ്റിക്ക് സുദര്‍ശന പ്രസാദുമായുള്ളത്. ഈ അടുപ്പമാണ് ഇവര്‍ യാത്രകഴിഞ്ഞ് തിരിച്ചുവരുന്നതുവരെ വീട്ടിലെ രണ്ടുവളര്‍ത്തുനായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും മറ്റുമായുള്ള വീടിന്‍റെ കാവലേല്‍പ്പിക്കാന്‍ കാരണം.