ആത്മഹത്യയ്ക്ക് കാരണം നിയമവിരുദ്ധമായ ഇടപെടലുകളെന്ന് ഡിസിസി പ്രസിഡന്‍റ്
Sunday, May 5, 2024 1:11 PM IST
കാസർഗോഡ്: തെരഞ്ഞെടുപ്പ് ദിവസമുണ്ടായ തർക്കത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകത്തിനെതിരെ ബേഡഡുക്ക പഞ്ചായത്ത്‌ പ്രസിഡന്‍റ് നൽകിയ വ്യാജ പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുണ്ടായിരുന്ന എഎസ്ഐ വിജയൻ ആത്മഹത്യ ചെയ്യാനിടയായത് അത്യന്തം വേദനാജനകമാണെന്ന് ഡിസിസി പ്രസിഡന്‍റ് പി.കെ.ഫൈസൽ പറഞ്ഞു.

കള്ളക്കേസിൽ നടപടി സ്വീകരിക്കാൻ സിപിഎം നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ നിയമവിരുദ്ധമായ ഇടപെടലുകളും സമ്മർദവുമാണ് സത്യസന്ധനായ ഉദ്യോഗസ്ഥനെ ബലിയാടാക്കിയത്. ആത്മഹത്യയ്ക്ക് കാരണക്കാരായ മുഴുവൻ കുറ്റവാളികളെയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ഡിസിസി പ്രസിഡൻറ് ആവശ്യപ്പെട്ടു.