വഴിതെറ്റി വന്ന ഇ-ചലാൻ; വാഹന ഉടമയ്ക്ക് തീരാത്ത അലച്ചിൽ
Saturday, May 4, 2024 1:20 AM IST
കാഞ്ഞങ്ങാട്: എഐ കാമറയിൽ പതിഞ്ഞ ഒരു ട്രാഫിക് നി‍യമലംഘനം. ചെറിയൊരു പിഴ ചുമത്തിക്കൊണ്ട് ഇരുചക്ര വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജ് എത്തുന്നു. നിയമലംഘനം എന്താണെന്ന് വ്യക്തമല്ലാത്തതുകൊണ്ട് ഉടമ നേരെ പോലീസ് സ്റ്റേഷനിലേക്ക് വച്ചുപിടിക്കുന്നു. ഒരു ജംഗ്ഷനിൽ വച്ച് സിഗ്നൽ തെറ്റിച്ച് വണ്ടി മുന്നോട്ടെടുത്തുവെന്നതാണ് കുറ്റം. പോലീസ് പറയുന്ന ജംഗ്ഷനിലൂടെ തന്‍റെ വണ്ടി ഇന്നുവരെ പോയിട്ടേയില്ലെന്ന് വാഹന ഉടമ.

എന്നാൽപിന്നെ കാമറ പരിശോധിക്കാമെന്ന് പോലീസ്. പരിശോധിച്ചപ്പോൾ നിയമലംഘനം നടത്തിയ ഇരുചക്രവാഹനത്തിന്‍റെ നമ്പർ അവ്യക്തം. മെസേജ് കിട്ടിയ ആളിന്‍റെ വാഹനമല്ലെന്ന് ബാഹ്യലക്ഷണങ്ങളിൽനിന്ന് വ്യക്തം. എന്നാൽപിന്നെ നിങ്ങൾ പിഴയടക്കേണ്ടതില്ലെന്നും ഇ-ചലാൻ ഞങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് ഡിലീറ്റ് ചെയ്തേക്കാമെന്നും പറഞ്ഞ് വാഹന ഉടമയെ പോലീസ് മടക്കിയയയ്ക്കുന്നു.

മാസങ്ങൾക്കു ശേഷം ഇതേ വണ്ടിയുടെ ആർസിയിലെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമ ആർടി ഓഫീസിലെത്തുന്നു. രേഖകളെല്ലാം കൃത്യമാണെങ്കിലും ഒരു ഇ-ചലാൻ അടയ്ക്കാനുണ്ടെന്ന് ആർടി ഓഫീസ് അധികൃതർ. അതു നീക്കംചെയ്യാമെന്ന് പോലീസ് പറഞ്ഞതാണല്ലോയെന്ന് വാഹന ഉടമ. എന്നാൽ കൈയോടെ പോലീസ് സ്റ്റേഷനിൽ പോയി അതു നീക്കം ചെയ്യിച്ചാൽ മാത്രമേ ആർസി മാറ്റാൻ കഴിയൂവെന്ന് ആർടിഒയും പറഞ്ഞു.

വാഹന ഉടമ വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്. പോലീസ് വീണ്ടും രേഖകൾ പരിശോധിക്കുന്നു. നിങ്ങളുടെ ഇ-ചലാൻ അന്ന് അടക്കാത്തതുകൊണ്ട് അതു കോടതിയിലേക്ക് പോയി. കുഴപ്പമില്ല, നിങ്ങളുടെ വാഹനമല്ല നിയമലംഘനം നടത്തിയതെന്ന് കോടതിയിൽ തെളിയിച്ചാൽ നിങ്ങൾക്ക് പിഴയൊന്നും അടക്കേണ്ടി വരില്ലെന്ന് പോലീസിന്‍റെ വിശദീകരണം.

പക്ഷേ ആർസി മാറ്റുന്ന കാര്യമോ..? അത് കോടതിയിലെ കേസെല്ലാം കഴിഞ്ഞതിനു ശേഷമേ കഴിയൂ. ചുരുക്കത്തിൽ ഒരു വ്യാഴവട്ടക്കാലത്തേക്കെങ്കിലും ഇനി ആർസി മാറ്റുന്ന കാര്യം ചിന്തിക്കേണ്ടതില്ലെന്ന് സാരം.

അതിനേക്കാൾ ഭേദം ഈ ചെറിയ പിഴയങ്ങ് അടക്കുന്നതല്ലേ എന്ന് വാഹന ഉടമ പോലീസിനോട് ചോദിച്ചു. അതായിരിക്കും നല്ലതെന്ന് മറുപടി കിട്ടി. പക്ഷേ അതിനും ചെറിയൊരു നിയമപ്രശ്നമുണ്ട്. കോടതിയിലേക്ക് പോയ കേസ് തിരിച്ചെടുത്താൽ മാത്രമേ ഇനി നിങ്ങൾക്ക് പിഴയടക്കാനാകൂ. അതിന് ഒരു അപേക്ഷ തരണം.

എഐ കാമറ വന്നശേഷം ഇത്തരത്തിലുള്ള അപേക്ഷകൾ ഒരുപാടെണ്ണം വരുന്നതുകൊണ്ട് അപേക്ഷാഫോറത്തിന്‍റെ മാതൃക സ്റ്റേഷന്‍റെ ചുവരിൽ തന്നെ ഒട്ടിച്ചുവച്ചിട്ടുണ്ട്. അതുപോലൊരെണ്ണം എഴുതിത്തന്നാൽ ഞങ്ങൾ അത് നേരെ കാസർഗോഡ് ഡിസിആർബി ഡിവൈഎസ്പിയുടെ ഓഫീസിലേക്കയക്കും. അവിടെനിന്നാണ് കേസ് തിരിച്ചെടുത്ത് പഴയപടിയാക്കി തരേണ്ടത്. അധികം വൈകില്ല. കൂടിപ്പോയാൽ 10 ദിവസം പിടിക്കും.

അങ്ങനെ വാഹന ഉടമ കാത്തിരിപ്പ് തുടങ്ങി. പത്തല്ല, 15 ദിവസം കഴിഞ്ഞിട്ടും ഇ-ചലാൻ തിരിച്ചുവന്നില്ല. പോലീസ് സ്റ്റേഷനിൽ വിളിച്ചുനോക്കാമെന്നു വച്ചാൽ ലാൻഡ് ഫോൺ തത്കാലം പ്രതികരിക്കുന്നില്ല. ഡിസിആർബിയിലെ ലാൻഡ് നമ്പറിൽ വിളിച്ചപ്പോൾ ആ നമ്പർ നിലനില്ക്കുന്നില്ല. അടുത്തുള്ള മറ്റൊരു ലാൻഡ് നമ്പറിൽ വിളിച്ചപ്പോൾ അത് പ്രവർത്തനരഹിതം. ഒടുവിൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ചു.

പലവട്ടം വിളിച്ചപ്പോൾ ഫോണെടുത്തു. ഡിസിആർബിയിലെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പിന്‍റെ തിരക്കിലായിരുന്നതുകൊണ്ടാണ് ഇ-ചലാനുകളുടെ ജോലി വൈകുന്നതെന്നും ഇനി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നും പറഞ്ഞു. അങ്ങനെ തന്‍റേതല്ലാത്ത ഇ-ചലാനു വേണ്ടി വാഹന ഉടമയുടെ കാത്തിരിപ്പ് നീളുകയാണ്. ലാൻഡ് ഫോണുകളുടെ കാലം കഴിഞ്ഞുവെന്നു പറയുമ്പോഴും പോലീസ് സ്റ്റേഷനുകളിലോ മറ്റു സർക്കാർ ഓഫീസുകളിലോ നല്കിയ അപേക്ഷകളുടെ കാര്യമന്വേഷിക്കാൻ സാധാരണക്കാർ പിന്നെന്തുചെയ്യുമെന്ന ചോദ്യവും ബാക്കിയാകുന്നു.
ഇത്രയും സാങ്കേതികവിദ്യകളുള്ള കാലത്ത് ഓരോ തവണയും നേരിട്ടു ചെന്നുതന്നെ അന്വേഷിക്കണമെന്നു പറയുന്നത് ശരിയല്ലല്ലോ. ഓഫീസ് മേധാവിയുടെ മൊബൈലിൽ വിളിക്കാനും കഴിയില്ല. മറ്റു കസേരകളിലൊന്നും ആളില്ലെങ്കിലും എൻക്വയറിയിൽ ഫോണെടുക്കാനെങ്കിലും ഒരാളിനെ വെച്ചുകൂടേയെന്നാണ് സാധാരണക്കാരുടെ ചോദ്യം.