നീലേശ്വരം: റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയുടെ രണ്ടാംദിനത്തില്‍ ട്രാക്കിലും ഫീല്‍ഡിലും ചിറ്റാരിക്കാല്‍ ഉപജില്ലയുടെ സമഗ്രാധിപത്യം. 19 സ്വര്‍ണവും എട്ടു വെള്ളിയും ഏഴു വെങ്കലവും അടക്കം 140 പോയി ന്‍റുമായി എതിരാളികളുടെ വ്യക്തമായ മുന്‍തൂക്കം ചിറ്റാരിക്കാല്‍ സ്വന്തമാക്കി.

പാലാവയല്‍ സെന്‍റ് ജോണ്‍സ്, മാലോത്ത് കസബ, ചായ്യോത്ത് ജിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളുടെ പ്രകടനമികവാണ് ചിറ്റാരിക്കാലിന് കരുത്തായത്. 13 സ്വര്‍ണവും 11 വെള്ളിയും എട്ടു വെങ്കലവും സഹിതം 111 പോയന്റുമായി ചെറുവത്തൂര്‍ ഉപജില്ല രണ്ടാംസ്ഥാനത്തും ഏഴു സ്വര്‍ണവും 12 വെള്ളിയും 16 വെങ്കലവും സഹിതം 102 പോയിന്‍റുമായി കാസര്‍ഗോഡ് മൂന്നാംസ്ഥാനത്തുമുണ്ട്. ഹൊസ്ദുര്‍ഗ് (81), മഞ്ചേശ്വരം (67), കുമ്പള (62), ബേക്കല്‍ (45) എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകളുടെ പോയിന്‍റ് നില.

സ്‌കൂളുകളില്‍ ഏഴു സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവും സഹിതം 43 പോയിന്‍റ് നേടിയ കുട്ടമത്ത് ജിഎച്ച്എസ്എസ് രണ്ടാംദിനവും ഒന്നാംസ്ഥാനത്ത് തുടരുന്നു. നാലുവീതം സ്വര്‍ണവും വെള്ളിയും രണ്ടു വെങ്കലവും സഹിതം 34 പോയിന്‍റ് നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസ് രണ്ടാംസ്ഥാനത്തും മൂന്നു സ്വര്‍ണവും ആറു വെള്ളിയും സഹിതം 33 പോയിന്‍റ് നേടിയ ഉപ്പള ജിഎച്ച്എസ്എസ് മൂന്നാംസ്ഥാനത്തുമുണ്ട്.

പാലാവയല്‍ സെന്‍റ് ജോണ്‍സ് (27), മാലോത്ത് കസബ ജിഎച്ച്എസ്എസ് (23), ചായ്യോത്ത് ജിഎച്ച്എസ്എസ് (20) എന്നിങ്ങനെയാണ് മറ്റു സ്‌കൂളുകളുടെ പോയിന്‍റ് നില.ചായ്യോത്ത് ജിഎച്ച്എസ്എസിന്റെ ആതിഥേയത്വത്തില്‍ നീലേശ്വരം ഇഎംഎസ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന കായികമേള ഇന്നു സമാപിക്കും.

വൈകുന്നേരം നാലിനു നടക്കുന്ന സമാപനസമ്മേളനം സി.എച്ച്.കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിക്കും.



പിറന്നു, നാലു റിക്കാര്‍ഡുകള്‍

നീലേശ്വരം: ജില്ലാ സ്‌കൂള്‍ കായികമേളയില്‍ നാലു മീറ്റ് റിക്കാര്‍ഡുകള്‍ കൂടി പിറന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ത്രോയില്‍ ആകാശ് മാത്യു റിക്കാര്‍ഡിട്ടു. 37.93 മീറ്റര്‍ ദൂരം താണ്ടിയ ആകാശ് 27.1 മീറ്റര്‍ ദൂരമാണ് പഴങ്കഥയാക്കിയത്. പാലാവയല്‍ സെന്‍റ് ജോണ്‍സ് സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. പുളിങ്ങോം ചൂരപ്പടവിലെ ലോറി ഡ്രൈവര്‍ പുളിക്കല്‍ മാത്യു തോമസിന്‍റെയും ദീപയുടെയും മകനാണ്.

ജൂണിയര്‍ ആണ്‍കുട്ടികളുടെ ഹാമര്‍ ത്രോയില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി ജോയ്‌സ് ജിജോ റിക്കാര്‍ഡിട്ടു. 31.34 മീറ്റര്‍ ദൂരം താണ്ടിയ ജോയ്‌സ് 31.26 എന്ന റിക്കാര്‍ഡാണ് മറികടന്നത്. പത്താംക്ലാസ് വരെ കൊട്ടോടി സെന്‍റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിച്ച ജോയ്‌സിന് ഇതാദ്യമായാണ് ജില്ലാ സ്‌കൂള്‍ കായികമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. മാലക്കല്ല് പൂക്കയത്തെ പരേതനായ അധ്യാപകന്‍ ചകിരിയാംതടത്ത് ജിജോ ജോസഫിന്‍റെയും രാജപുരം ഹോളിഫാമിലി സ്‌കൂള്‍ അധ്യാപിക ഷീബ കുര്യന്‍റെയും മകനാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ സംഗീത് എസ്.നായര്‍ 2:05:88 മിനുട്ട് സമയം കൊണ്ട് ഓടിയെത്തി റിക്കാര്‍ഡിട്ടു. 2:07:32 എന്ന സമയമാണ് സംഗീത് പഴങ്കഥയാക്കിയത്. 400 മീറ്ററില്‍ വെങ്കലവും നേടി. പാലാവയല്‍ സെന്‍റ് ജോണ്‍സ് എച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയാണ്. പുളിങ്ങോം ഇടവരമ്പയിലെ ചുമട്ടുതൊഴിലാളി എസ്.ശശിയുടെയും അമ്പിളിയുടെയും മകനാണ്.

സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഉപ്പള ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥി മുഹമ്മദ് അസ്‌നദ് റിക്കാര്‍ഡ് സ്ഥാപിച്ചു. മൂന്നുമീറ്റര്‍ ഉയരം താണ്ടിയ അസ്‌നദ് 2.75 എന്ന റിക്കാര്‍ഡ് മറികടന്നു. ഉപ്പള ഹിദായത്ത് നഗറിലെ പ്രവാസിയായ അബ്ദുള്‍ ഹമീദിന്‍റെയും ഹസീനയുടെയും മകനാണ്.



ദേശീയ നീന്തല്‍ താരത്തിന്‍റെ മകള്‍ക്ക് ട്രാക്കില്‍ ഇരട്ടസ്വര്‍ണം

നീലേശ്വരം: നീന്തല്‍കുളത്തില്‍ കേരളത്തിന് അഭിമാനനേട്ടം സമ്മാനിച്ച നീന്തല്‍താരത്തിന്‍റെ മകള്‍ക്ക് ട്രാക്കില്‍ ഇരട്ടസ്വര്‍ണം. ജൂണിയര്‍ വിഭാഗം 100, 400 മീറ്റര്‍ ഓട്ടത്തിലാണ് ചായ്യോത്ത് ജിഎച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി എലിസബത്ത് മാത്യു പൊന്നണിഞ്ഞത്. എലിസബത്തിന്‍റെ അമ്മ ഡോ.ജോമി തോമസ് സ്‌കൂള്‍, കോളജ് പഠനകാലത്ത് കേരള ടീമംഗമായിരുന്നു.

1999ലെ ഇംഫാല്‍ ദേശീയ ഗെയിംസില്‍ റിലേ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ കേരള ടീമംഗമാണ്. 97ല്‍ ബംഗളുരുവില്‍ നടന്ന ദേശീയ ഗെയിംസിലും കേരളത്തിനായി മത്സരിച്ചു. നീന്തല്‍ഗ്രാമമായ പാലാവയല്‍ സ്വദേശിനിയായ ജോമി നാലാം ക്ലാസ് വരെ സെന്‍റ് ജോണ്‍സ് സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് തൃശൂര്‍ സായിയില്‍ സെലക്ഷന്‍ ലഭിച്ചു.

വൈദ്യശാസ്ത്രമേഖലയിലേക്ക് തിരിഞ്ഞ ജോമി ഇപ്പോള്‍ കുറ്റിക്കോല്‍ ഗവ.ആയുര്‍വേദാശുപത്രിയിലെ ഡോക്ടറാണ്. പിതാവ് എണ്ണപ്പാറ ആനക്കുഴിയിലെ ഇലഞ്ഞിക്കുഴിയില്‍ മാത്യു തോമസ് കോഴിക്കോട് കിന്‍ഫ്രയിലെ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. ഇന്നു നടക്കുന്ന 200 മീറ്റര്‍ മത്സരത്തിലും എലിസബത്ത് പങ്കെടുക്കും.


പൊള്ളുന്ന വേദനയിലും പൊന്നണിഞ്ഞ് രഷ്ബാന

നീലേശ്വരം: സ്‌പൈക്‌സ് ഇട്ട് ഓടി ശീലമില്ലാത്തതിനാല്‍ നഗ്നപാദയായി ഓടി സ്വര്‍ണം നേടി മലയോരത്തിന് അഭിമാനമായി ഫാത്തിമത്ത് രഷ്ബാന നസ്‌റിന്‍. സിന്തറ്റിക് ട്രാക്കില്‍ നട്ടുച്ചയ്ക്ക് പൊള്ളുന്ന വെയിലില്‍ മത്സരം പൂര്‍ത്തിയായപ്പോള്‍ രഷ്ബാനയുടെ രണ്ടു കാല്‍പ്പാദങ്ങളും പൊള്ളിവീര്‍ത്തെങ്കിലും സ്വര്‍ണം മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ ഈ മിടുക്കി തയാറായിരുന്നില്ല. സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഓട്ടത്തിലായിരുന്നു രഷ്ബാനയുടെ ഈ അവിശ്വസനീയ പ്രകടനം.

കടം വാങ്ങിയ സ്‌പൈക്‌സുമായി കുറച്ചുദിവസം പരിശീലനം നടത്തി നോക്കിയെങ്കിലും രഷ്ബാനയ്ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് നഗ്നപാദയായി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കായികാധ്യാപിക ദീപ പറഞ്ഞു.

പരപ്പ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ്. പരപ്പ ക്ലായിക്കോടെ കൂലിപ്പണിക്കാരനായ അബ്ദുള്‍ റസാഖിന്റെയും ബുഷ്‌റയുടെയും മകളാണ്.


അതിവേഗം ബഹുദൂരം ലിഥിന

പരപ്പ: ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ കരുത്ത് തെളിയിച്ച് എം.വി.ലിഥിന. സീനിയര്‍ വിഭാഗം 3000, 800 മീറ്റര്‍ എന്നിങ്ങനെ പങ്കെടുത്ത രണ്ടിനത്തിലും ലിഥിന പൊന്നണിഞ്ഞു. ഇന്നു നടക്കുന്ന ക്രോസ് കണ്‍ട്രിയിലും 1500 മീറ്റര്‍ ഓട്ടത്തിലും ലിഥിന പങ്കെടുക്കും. പരപ്പ ജിഎച്ച്എസ്എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിനിയാണ്. കാലിച്ചാമരത്തെ ലക്ഷ്മണന്‍റെയും തങ്കമണിയുടെയും മകളാണ്.