പരസ്യപ്രചാരണം; സമാപനം ഗംഭീരമാക്കാൻ മുന്നണികൾ
Wednesday, April 24, 2024 5:55 AM IST
കൽപ്പറ്റ: കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ഇന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപി തമിഴ്നാട് ഘടകം അധ്യക്ഷൻ കെ. അണ്ണാമലയും വയനാട്ടിൽ.

പ്രചാരണ സമാപനം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് മത്സര രംഗത്തുള്ള മൂന്നു മുന്നണികളും. വയനാട് പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി രാവിലെ 10.30ന് ഹെലികോപ്റ്ററിൽ കണ്ണൂരിൽനിന്നു പുറപ്പെട്ട് 11ന് ബത്തേരി സെന്‍റ് മേരീസ് കോളജ് ഗ്രൗണ്ടിൽ എത്തും.

ഇവിടെനിന്നു റോഡ് മാർഗം കൽപ്പറ്റ നിയോജകമണ്ഡലത്തിന്‍റെ ഭാഗമായ കന്പളക്കാട് എത്തുന്ന പ്രിയങ്ക 11.45 മുതൽ 12.15 വരെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കും. പ്രിയങ്കയ്ക്ക് ഉജ്വല സ്വീകരണം നൽകാനുള്ള ഒരുക്കം യുഡിഎഫ് പ്രവർത്തകർ ഇന്നലെത്തന്നെ പൂർത്തിയാക്കി.

പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിലാണ് രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചത്. സഹോദരനൊപ്പം റോഡ് ഷോയിലും അവർ പങ്കെടുത്തിരുന്നു. സമീപ ദിവസങ്ങളിൽ എതിർ ചേരികളിൽനിന്നു കോണ്‍ഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരേ ഉയർന്ന ആരോപണങ്ങൾക്ക് കന്പളക്കാട് നടത്തുന്ന പ്രസംഗത്തിൽ പ്രിയങ്ക ചുട്ട മറുപടി നൽകുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് നേതാക്കളും അണികളും. കന്പളക്കാടുനിന്ന് സുൽത്താൻ ബത്തേരിയിൽ എത്തുന്ന പ്രിയങ്ക നിലന്പൂർ മണ്ഡലത്തിലെ എടക്കരയിലേക്ക് പറക്കും.

മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ബിജെപി തമിഴ്നാട് ഘടകം പ്രസിഡന്‍റ് അണ്ണാമല രാവിലെ 10ന് മാനന്തവാടിയിൽ റോഡ് ഷോ നടത്തും. എരുമത്തെരുവിൽ ആരംഭിക്കുന്ന റോഡ്ഷോ ഗാന്ധി പാർക്കിൽ സമാപിക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനു പ്രവർത്തകരെ അണിനിരത്തി റോഡ് ഷോ വർണാഭമാക്കാനാണ് എൻഡിഎ തീരുമാനം. പാർലമെന്‍റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പ്രചാരണ സമാപനം കേമമാക്കാനാണ് ഇടത്, വലത് മുന്നണികളുടെയും എൻഡിഎയുടെയും പദ്ധതി.

വൈകുന്നേരം നാലിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കുന്ന വിധത്തിൽ നിയോജകമണ്ഡലം, പഞ്ചായത്ത് ആസ്ഥാനങ്ങളിൽ കൊട്ടിക്കലാശം ഉണ്ടാകും. ഓരോ മുന്നണിയുടെയും വീറും വാശിയും പ്രകടമാകുന്ന പ്രചാരണ സമാപനം കുഴപ്പങ്ങളിൽ കലാശിക്കാതിരിക്കാൻ പോലീസ് ഒരുക്കം പൂർത്തിയാക്കിയിട്ടുണ്ട്.

നിയോജകമണ്ഡലം, പഞ്ചായത്ത് ആസ്ഥാനങ്ങളിൽ കൊട്ടിക്കലാശത്തിന് ഓരോ മുന്നണിക്കും പ്രത്യേകം ഇടം അനുവദിച്ചിട്ടുണ്ട്. പാർലമെന്‍റ് മണ്ഡലം ആസ്ഥാനമായ കൽപ്പറ്റയിൽ പുതിയ സ്റ്റാൻഡ് പരിസരത്താണ് എൻഡിഎ കൊട്ടിക്കലാശം. യുഡിഎഫിന് പഴയ സ്റ്റാൻഡ് പരിസരത്തും എൽഡിഎഫിന് ചുങ്കം ജംഗ്ഷൻ പരിസരത്തുമാണ് ഇടം അനുവദിച്ചത്.

ഇന്നു രാത്രിയും നാളെയും പാർലമെന്‍റ് മണ്ഡലത്തിൽ ബൂത്ത് തലത്തിൽ മൂന്നു മുന്നണികളുടെയും അതിശക്തമായ നിശബ്ദ പ്രചാരണം നടക്കും. തന്ത്രപ്രധാനമായ സന്ദർശനങ്ങളും വോട്ടർ സ്ലിപ് വിതരണം, വോട്ടിംഗ് മെഷീൻ ഡമ്മി പരിചയപ്പെടുത്തൽ എന്നിവ പൂർത്തിയാക്കും.