കാര്‍ഷിക മേഖലയ്ക്കു പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കണം: കേരളാ കോണ്‍ഗ്രസ്-ബി
Wednesday, May 8, 2024 5:27 AM IST
മലപ്പുറം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലക്കായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ്-ബി ജില്ലാ സെക്രട്ടറിയറ്റ് യോഗം ആവശ്യപ്പെട്ടു.

കൊടുംവരള്‍ച്ച പ്രകൃതി ദൂരന്തമായി കണക്കാക്കി കേരളത്തെ വരച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിക്കുക, കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി, ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക,കാര്‍ഷിക വിദ്യാഭ്യാസ വായ്പകളുടെ പലിശ എഴുതിതള്ളി തിരിച്ചടവിന് സാവകാശം നല്‍കുക എന്നി ആവശ്യങ്ങള്‍ പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്‍റ് കെ.പി. പീറ്റര്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി കെ.എം. ജോസ്, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ഉണ്ണിരാജ, ശശീന്ദ്രന്‍ കോട്ടപ്പടി, വി. അബ്ദൂഹിമാന്‍, കര്‍ഷക യൂണിയന്‍ പ്രസിഡന്‍റ് ജമാല്‍ഹാജി, രവീന്ദ്രന്‍ കരുളായി, ഒ.കെ. അബ്ദു പൊന്നാനി, അനിഷ് വണ്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.