നിലമ്പൂര്‍ ബൈപാസ് : നഷ്ടപരിഹാരത്തിനു വില നിര്‍ണയം പൂര്‍ത്തീകരിക്കും
Wednesday, May 15, 2024 4:52 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ ബൈപ്പാസിന് വിട്ടു നല്‍കിയ ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജൂലൈ 15ന് മുമ്പ് ഭൂമിയുടെ വില നിര്‍ണയം പൂര്‍ത്തികരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്.

കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് കളക്ടര്‍, ബൈപാസ് കൂട്ടായ്ക്ക് ഉറപ്പുനല്‍കിയത്. പി.വി. അന്‍വര്‍ എംഎല്‍എയും യോഗത്തില്‍ സംബന്ധിച്ചു. അടുത്ത മാസം മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തും.

നിലമ്പൂര്‍ ബൈപാസിനായി ഭൂമി വിട്ടു നല്‍കിയ ചക്കാലക്കുത്ത് മുതല്‍ വെളിയംതോട് വരെയുള്ള 257 കുടുംബങ്ങളുടെ ഭൂമിയുടെ വില നിര്‍ണയമാണ് നടക്കുക. ഇതിനായി നിയമിച്ചിട്ടുള്ള സ്പെഷല്‍ വിഭാഗമാണ് വിവിആര്‍ തയാറാക്കുക.

സംഘത്തില്‍ ഒരു തഹസില്‍ദാരും രണ്ടു ജീവനക്കാരുമാണുള്ളത്. കുറഞ്ഞത് എട്ടു ജീവനക്കാരെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ വിവിആര്‍ തയാറാക്കല്‍ ജൂലൈ 15ന് മുമ്പ് പൂര്‍ത്തീകരിക്കാനാകൂവെന്നു ബൈപാസ് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു. വിവിആര്‍ കലാവധി മൂന്നു വര്‍ഷമാണ്.

2013ലാണ് വിവിആര്‍ നടപടികള്‍ ആരംഭിച്ചത്. മൂന്നാം തവണയാണ് സ്ഥലങ്ങളുടെ മൂല്യനിര്‍ണയം നടത്താന്‍ പോകുന്നത്. വിലനിര്‍ണയം ജൂലൈ 15ന് മുമ്പ് പൂര്‍ത്തിയാക്കി കാലതാമസമില്ലാതെ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചാല്‍ മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കാനാകൂ. ഇതിന് ആവശ്യമായ ഫണ്ട് നീക്കിവയ്ക്കാന്‍ ധനവകുപ്പ് നടപടി സ്വീകരിക്കുകയും വേണം.

സ്ഥലം ഉടമകള്‍ക്ക് നല്‍കാനുള്ള ഫണ്ട് വകയിരുത്തുന്നതില്‍ ധനകാര്യവകുപ്പിന്‍റെ ഭാഗത്തു നിന്നുമുണ്ടായ അനാസ്ഥയാണ് നിലമ്പൂരിന്‍റെ വികസനത്തിനായി ഭൂമി വിട്ടു നല്‍കിയ കുടുംബങ്ങളുടെ ദുരിതം പരിഹാരമില്ലാതെ നീളാന്‍ കാരണം. വിവിആര്‍ പൂര്‍ത്തികരിച്ചാലും നഷ്ടപരിഹാരം ലഭിക്കാന്‍ ഭൂമി വിട്ടു നല്‍കിയ കടുംബങ്ങള്‍ കാത്തിരിക്കേണ്ടി വരും.

ബൈപാസ് കൂട്ടായമ വോട്ട് ബഹിഷ്കരിച്ചും സമരം നടത്തിയും രംഗത്ത് വന്നതോടെയാണ് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. സിപിഎം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷന്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എം. ബഷീര്‍, സിപിഎം ലോക്കല്‍ സെക്രട്ടറിമാരായ ടി. ഹരിദാസന്‍, ഷാജി കരിമ്പുഴ, ബൈപാസ് കൂട്ടായ്മ പ്രസിഡന്‍റ് കെ.പി. ഉമ്മര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.