പറവൂർ സഹ. ബാങ്ക് അഴിമതി അന്വേഷണ റിപ്പോർട്ട് : 2.21 കോടി രൂപ മുൻ ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണം
1537234
Friday, March 28, 2025 3:40 AM IST
പറവൂർ: പറവൂർ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളായ 26 പേരിൽ നിന്നും മുൻ സെക്രട്ടറിയും നിലവിലെ സെക്രട്ടറിയുമുൾപ്പെടെ 28 പേരിൽ നിന്നും രണ്ടുകോടി 21 ലക്ഷം രൂപ ഈടാക്കണമെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്.
2014 ഓഗസ്റ്റ് ഒന്നു മുതൽ 2019 ജൂലൈ 31 വരെയും 2019 2019 ഓഗസ്റ്റ് ഒന്നു മുതൽ 2024 ജൂലൈ 31 വരെയുമുള്ള രണ്ട് ഭരണസമിതിയുടെ കാലത്ത് ഭരണസമിതിയിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് നടപടിയെന്ന് കോൺഗ്രസ് നേതാക്കളായ എം.എസ്. റെജി, രമേഷ് ഡി. കുറുപ്പ്, എൻ. മോഹനൻ, കെ .ആർ. പ്രതാപൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇൻകം ടാക്സ് ഇടപാടിൽ നടന്ന സാമ്പത്തിക അഴിമതിയും അനധികൃത വായ്പ തട്ടിപ്പിലൂടെയും സഹകരണ ബാങ്കിനുണ്ടായ രണ്ടുകോടി 51 ലക്ഷം രൂപയുടെ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്നും സെക്രട്ടറിയിൽ നിന്നും ഈടാക്കണമെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.
സിപിഎം ആണ് ബാങ്ക് ഭരണം നടത്തിവരുന്നത്. പുതിയ റിപ്പോർട്ട് പ്രകാരം രണ്ട് കാലാവധികളിലായി സിപിഎം ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ടി.വി. നിഥിൻ 11 ലക്ഷത്തിൽ പരം രൂപ തിരികെ നൽകേണ്ടതായി വരും.
2010 മുതൽ 2022 വരെ . ബാങ്കിൽ നിന്നും സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെ യും നടപടിക്രമങ്ങൾ പാലിക്കാതെയും ഇൻകം ടാക്സ് അടയ്ക്കുന്നതിനായി 1,50,41,820 രൂപ പിൻവലിച്ചെങ്കിലും 27,23, 000 രൂപ മാത്രമാണ് ഇൻകം ടാക്സ് അടച്ചിട്ടുള്ളത്. ബാക്കി മുഴുവൻ തുകയും എറണാകുളത്തെ ഒരു അഭിഭാഷകന്റെ പേരിൽ വ്യാജവൗച്ചർ ഉണ്ടാക്കി പിൻവലിച്ചത് ആയിട്ടാണ് അന്വേഷണത്തിൽ അറിയുന്നത്.
സ്വകാര്യ വ്യക്തിയുടെ ഭൂമി ജപ്തി നടപടി മറച്ചുവച്ച് മതിപ്പുവില കൂട്ടി കാണിച്ച് വായ്പ അനുവദിച്ച അഴിമതിയിൽ ബാങ്കിന് 55,68,402 രൂപ നഷ്ടം സംഭവിച്ചു. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഇവിടെ ഭരണസമിതി അംഗങ്ങൾ പ്രവർത്തിച്ചതെന്ന് അന്വേഷണ റി പ്പോർട്ടിൽ വ്യക്തമാകു ന്നതാ യി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ബാങ്കിൽ നടന്ന അഴിമതികളെക്കുറിച്ച് ബാങ്ക് അംഗമായ എൻ. മോഹനനാണ് സഹകരണ വകുപ്പിന് പരാതി നൽകിയത്. രണ്ടരവർഷം മുമ്പ് തന്നെ ഇതിന്റെ അന്വേഷണം പൂർത്തിയാവുകയും ക്രമക്കേടുകൾ ശരിവയ്ക്കുകയും ചെയ്തിരുന്നു. ആരെല്ലാം ചേർന്നാണ് ക്രമക്കേട് നടത്തിയതെന്നും ഓരോരുത്തർക്കും ഉള്ള നഷ്ട ഉത്തരവാദിത്വം നിശ്ചയിക്കുന്നതിനുമായി 68 (1) അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്.
ബാങ്കിന് ഉണ്ടായ നഷ്ടം ഈടാക്കുന്നതിന് 68 (2) പ്രകാരം ഓരോരുത്തർക്കും നോട്ടീസ് നൽകുന്നതിനുള്ള നടപടി ആരംഭിച്ചതായി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി രമേഷ് ഡി. കുറുപ്പിനു ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു.