പോളിംഗ് സാമഗ്രികളുടെ കിറ്റുകള്‍ തയാറായി
Tuesday, April 23, 2024 7:15 AM IST
നിലമ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിനാവശ്യമായ സാമഗ്രികളടങ്ങിയ കിറ്റ് നിറക്കല്‍ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ പൂര്‍ത്തിയായി. വയനാട് ലോക്സഭാ മണ്ഡലത്തിലുള്‍പ്പെടുന്ന നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനാവശ്യമായ വിവിധ സാമഗ്രികളാണ് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ ജീവനക്കാര്‍ കിറ്റിലാക്കിയത്.

നിലമ്പൂര്‍ തഹസില്‍ദാര്‍ എസ്.എസ്. ശ്രീകുമാര്‍, ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ എ. ജയശ്രീ, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. പ്രശാന്ത്, എം.സി. അരവിന്ദാക്ഷന്‍, പി.ആര്‍. ബാബുരാജന്‍, കെ. അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ നിറച്ചത്.

നിറച്ച കിറ്റുകള്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിക്കും. നാളെ രാവിലെ ഇവ നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നിന്നു തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രമായ ചുങ്കത്തറ മാര്‍ത്തോമ കോളജിലേക്കും മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കും മാറ്റും.

തുടര്‍ന്ന് 25 ന് രാവിലെ മുതല്‍ ബൂത്തുകളിലേക്കു വിതരണം നടത്തും. നിലമ്പൂര്‍, വണ്ടൂര്‍ നിയോജക മണ്ഡലങ്ങളിലായി 408 പോളിംഗ് ബൂത്തുകളാണുള്ളത്. ഒരു ബൂത്തിലേക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുക. എന്നാല്‍ അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കാനായി 50 കിറ്റുകള്‍ കൂടുതലായി തയാറാക്കി സൂക്ഷിക്കും. മത്സരാര്‍ഥികളുടെ ലിസ്റ്റ്, വിവിധ ഷീറ്റുകള്‍, ഫോമുകള്‍, കയറുകള്‍, ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, സീലുകള്‍, മഷി, പെന്‍, പെന്‍സില്‍, പിന്‍, റബര്‍, മോക് പോള്‍ സ്ലിപ്, സ്റ്റാംപ് പാഡ്, സൈന്‍ ബോര്‍ഡുകള്‍, കാര്‍ബണ്‍ പേപ്പര്‍, ബ്ലേഡ്, റബര്‍ ബാന്‍ഡ് തുടങ്ങി നൂറിനടുത്ത് ചെറുതും വലുതുമായ സാമഗ്രികളാണ് ഓരോ കിറ്റിലുമുണ്ടാകുക.

പെരിന്തല്‍മണ്ണ: തെരഞ്ഞെടുപ്പിനായി പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ തയാറാക്കിയത് 400 കിറ്റുകള്‍. പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെ 182 ബൂത്തുകളിലേക്കും മങ്കടയിലെ 178 ബൂത്തുകളിലേക്കുമായി 360 കിറ്റുകളും സെക്ടര്‍ ഓഫീസര്‍മാര്‍ക്കുള്ള റിസര്‍വ് കിറ്റുകളുമടക്കമാണ് 400 കിറ്റുകള്‍.

24ന് വൈകീട്ട് വിതരണ കേന്ദ്രത്തിലേക്ക് എത്തിച്ച് സൂക്ഷിക്കുന്ന കിറ്റുകള്‍ 25ന് രാവിലെ എട്ടു
മുതല്‍ രണ്ടു മണ്ഡലങ്ങളിലെയും പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യും. റിസര്‍വ് ഉള്‍പ്പെടെ 1728 ഉദ്യോഗസ്ഥരെയാണ് പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. മങ്കട മണ്ഡലത്തിലെ സ്വീകരണ, വിതരണ കേന്ദ്രം പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും പെരിന്തല്‍മണ്ണ മണ്ഡലത്തിന്‍റേത് പെരിന്തല്‍മണ്ണ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളുമാണ്.

പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ ടി.കെ. ഷാജി, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്.ആര്‍. റെജി, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജയ്സണ്‍ മാത്യു, ഹബീബ് റഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ എണ്‍പതോളം ജീവനക്കാരാണ് കിറ്റുകള്‍ തയാറാക്കിയത്.