റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
Saturday, April 27, 2024 2:10 AM IST
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവരുള്ള കാലത്തോളം അനുസ്മരിക്കപ്പെടേണ്ട മഹാനായ ദാർശനികനാണ് റവ. ഡോ. പ്ലാസിഡ് പൊടിപ്പാറ സിഎംഐ. അദ്ദേഹത്തിന്‍റെ ചരമവാർഷികമാണ് ഇന്ന്. മാന്നാനത്ത് 1899 ല്‍ അദ്ദേഹം ജനിച്ചു.

70 വര്‍ഷം മുമ്പ് പ്ലാസിഡച്ചന്‍ എന്ന കാരണവര്‍ സമാരംഭിച്ച കഠിനാധ്വാനമാണ് സീറോമലബാര്‍ സഭ ഇന്ന് കൈവരിച്ചിരിക്കുന്ന വളര്‍ച്ചയ്ക്കു നിദാനം. വടക്ക് ഭാരതപ്പുഴയ്ക്കും തെക്ക് പമ്പാനദിക്കുമിടയ്ക്കുള്ള ചുരുങ്ങിയ പ്രദേശത്തു മാത്രം ഭരണാധികാരം ഒതുക്കപ്പെട്ട ഒരു കൊച്ചുവീടായിരുന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് സീറോമലബാര്‍ സഭ. ഈ മതില്‍ക്കെട്ടുകള്‍ക്കപ്പുറത്തേക്ക്, ഭാരതമണ്ണില്‍ മുഴുവനും അതിനപ്പുറത്തേക്കും സഭാപൈതൃകത്തിനനുസൃതമായി വളര്‍ന്നുവികസിക്കുവാന്‍ കത്തോലിക്കാ ഐക്യത്തിലുള്ള ഈ വ്യക്തിസഭയ്ക്ക് അവകാശമുണ്ടെന്ന് വാദിക്കുകയും അതു സാധിതമാക്കുന്നതിനായി ന്യായമായ മാര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ച് തന്‍റെ മരണംവരെ അരനൂറ്റാണ്ടിലേറെ പ്രയത്‌നിക്കുകയും ചെയ്ത കാരണവരാണ് പ്ലാസിഡച്ചന്‍.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ അജൻഡ ക്രോഡീകരിക്കുന്നതിന് രൂപീകൃതമായ പൊന്തിഫിക്കല്‍ കമ്മീഷന്‍റെ ഉപദേശകനായി മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. വത്തിക്കാൻ സൂനഹദോസിന്‍റെ വിദഗ്ധ അംഗമായി അദ്ദേഹം നിയമിക്കപ്പെട്ടു. പൗരസ്ത്യസഭകള്‍ക്കുള്ള സൂനഹദോസ് കമ്മീഷന്‍റെ ഉപദേശകൻ തുടങ്ങി ഒട്ടനവധി മേഖലകളില്‍ ജോലിചെയ്തു. തത്വശാസ്ത്രം, ദൈവശാസ്ത്രം, കാനന്‍ നിയമം എന്നീ വിഷയങ്ങളില്‍ ഓരോന്നിലും അദ്ദേഹം ഡോക്‌ടര്‍ ബിരുദങ്ങള്‍ നേടി. തലശേരി രൂപത സ്ഥാപിതമായതിനു പിന്നിൽ അദ്ദേഹത്തിന്‍റെ അശ്രാന്തപരിശ്രമമുണ്ട്. തൃശൂര്‍, ചങ്ങനാശേരി, തലശേരി രൂപതകള്‍ വികസിപ്പിക്കുന്നതിലും അദ്ദേഹം നിസ്തുല പങ്ക് വഹിച്ചു.

മലങ്കര കത്തോലിക്കാസഭയുടെ പുനരൈക്യത്തില്‍ അദ്ദേഹത്തിന്‍റെ പങ്ക് നിസീമമാണ്. മാര്‍ത്തോമ്മ നസ്രാണിസമൂഹത്തെ “സംസ്‌കാരത്തില്‍ ഹൈന്ദവവും മതപരമായി ക്രിസ്തീയവും ആരാധനാപരമായി പൗരസ്ത്യവും’’ എന്നു വിശേഷിപ്പിച്ച വ്യക്തിയാണ്. പണ്ഡിതോചിതമായ നിരവധി കൃതികൾ അദ്ദേഹം രചിച്ചു. അവയിൽ വർത്തമാന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് തർജിമ എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തോട് മാര്‍ത്തോമ്മാ നസ്രാണികള്‍ക്ക് പൊതുവെയും സീറോമലബാര്‍ കത്തോലിക്കര്‍ക്ക് പ്രത്യേകിച്ചുമുള്ള കടപ്പാടുകള്‍ തീര്‍ത്താല്‍ തീരുന്നതല്ല.

പല നിലകളുള്ള ഒരു മണിമന്ദിരം, അതിനുമുമ്പില്‍ വിശാലമായൊരു മുറ്റവും ചുറ്റുപാടും കമനീയമായ പൂന്തോട്ടവും. വിലകൂടിയ ഒരു കാര്‍ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. വീടിനുള്ളില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമുണ്ട്. വിലപിടിപ്പുള്ള വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച കുറേ കുട്ടികള്‍ മുറ്റത്ത് വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ വീട്ടില്‍ ഈ സമൃദ്ധിയും സൗകര്യങ്ങളുമെല്ലാം എങ്ങനെയുണ്ടായി എന്നന്വേഷിക്കാം. രണ്ടു തലമുറക്കാലത്തിനുമുമ്പ് ഈ മണിമന്ദിരത്തിന്‍റെ സ്ഥാനത്ത് രണ്ടുമുറിയും ഒരു വരാന്തയും ഒരു ചായ്പും മാത്രമുള്ള ഒരു കൊച്ചുവീടാണുണ്ടായിരുന്നത്. അവിടെ താമസിച്ചുകൊണ്ട് ഒരു കാരണവര്‍ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ സമ്പത്തുകൊണ്ടാണ് ഈ മണിമന്ദിരം പണിചെയ്തത് എന്ന വസ്തുത മുറ്റത്ത് വിനോദിക്കുന്ന കുഞ്ഞുങ്ങള്‍ക്കറിഞ്ഞുകൂടാ. യശഃശരീരനായ പ്ലാസിഡച്ചനെ ഈ കാരണവരോട് ഉപമിക്കാം. സീറോമലബാര്‍ സഭയില്‍ ഇന്ന് അദ്ദേഹത്തെ അറിയാത്ത യുവതലമുറ അദ്ദേഹത്തെ പരിചയപ്പെടുകതന്നെ വേണം.


അസ്ഥികളുടെ താഴ്‌വരയിലെ പ്രവാചകന്‍ എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകം 37-ാം അധ്യായത്തില്‍ ഈ പ്രവാചകനുണ്ടായ ഒരപൂര്‍വദര്‍ശനം വിവരിക്കുന്നുണ്ട്. സഹസ്രകണക്കിന് മനുഷ്യരുടെ അസ്ഥികള്‍ ചിതറിക്കിടക്കുന്ന ഒരു താഴ്‌വരയില്‍ പ്രവാചകന്‍ നില്‍ക്കുന്നു. എസെക്കിയേല്‍ ഇവയോടു പ്രവചിച്ചാല്‍ ഇവയ്ക്കു ജീവിക്കാനാകുമെന്ന് ദൈവം അദ്ദേഹത്തോട് അരുൾചെയ്യുന്നു. അദ്ദേഹം പ്രവചിച്ചപ്പോള്‍ അസ്ഥികള്‍ ചേരുംപടി ചേര്‍ന്ന് പൂര്‍വശരീരങ്ങളുടെ അസ്ഥിപഞ്ജരങ്ങളായിത്തീരുകയും അവയിന്മേല്‍ മാംസപേശികളും ഞരമ്പുകളും ചര്‍മവും വന്ന് അവ മനുഷ്യരൂപത്തിലാകുകയും ചെയ്തു. എങ്കിലും അവയ്ക്ക് ജീവനുണ്ടായിരുന്നില്ല. ദൈവാജ്ഞപ്രകാരം എസെക്കിയേല്‍ വീണ്ടും പ്രവചിച്ചു. അപ്പോള്‍ ആ ശരീരങ്ങളുടെ പ്രാണന്‍ അവയില്‍ പ്രവേശിക്കുകയും അവ ജീവിക്കുന്ന മനുഷ്യരായി വലിയൊരു പുരുഷാരമായി എഴുന്നേല്‍ക്കുകയും ചെയ്തു (എസെ 37: 1-14).

ഈ ദര്‍ശനത്തില്‍ എസെക്കിയേലിന്‍റെ ദൗത്യം ‘പ്രവചിക്കുക’ എന്നതായിരുന്നു. ആ പ്രവചനത്തിലൂടെ ഇസ്രായേല്‍ ജനത്തിന് വീണ്ടുമൊരു ജീവിതം നല്‍കാനാണ് പ്രവാചകന്‍ നിയുക്തനായത്. മാതൃരാജ്യം നഷ്‌ടപ്പെട്ട് വിദൂരദേശമായ ബാബിലോണില്‍ അടിമകളായി കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനത്തിന്‍റെ അന്നത്തെ അവസ്ഥയാണ് ‘അസ്ഥികളുടെ താഴ്‌വര’യുടെ ചിത്രീകരണത്തിലൂടെ വിശുദ്ധ ഗ്രന്ഥം നമുക്ക് മനസിലാക്കിത്തരുന്നത്.

വേദപുസ്തകത്തില്‍ ‘പ്രവാചകന്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ദൈവത്തിന്‍റെ ഇഷ്‌ടം മനുഷ്യരെ അറിയിക്കുന്നവന്‍’ എന്നാണ്. ഭാവി പറയുകയെന്നതാണ് പ്രവാചകന്‍റെ ദൗത്യമെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ ഇഷ്‌ടം മനുഷ്യരെ അറിയിക്കുമ്പോള്‍ ഭാവിയിലെ കാര്യങ്ങളുമുള്‍പ്പെട്ടെന്നുവരും. ‘ പ്രവചിക്കുക’ എന്നുവച്ചാല്‍ ദൈവനാമത്തില്‍ ജനങ്ങളോട് സംസാരിക്കുക എന്നര്‍ഥം. പ്രവാചകന്‍ ഒരു മധ്യവര്‍ത്തിയാണ്. ദൈവത്തിന്‍റെ ഇടപെടല്‍ ആവശ്യമായിവരുമ്പോഴാണല്ലോ ദൈവനാമത്തില്‍ പ്രവാചകന്‍ പ്രവര്‍ത്തനനിരതനാകുന്നത്. നിലവിലിരിക്കുന്ന വ്യവസ്ഥിതിക്ക് ഭേദംവരുത്തി കൂടുതല്‍ ഭദ്രവും ശോഭനവുമായ വ്യവസ്ഥിതി ആവിഷ്‌കരിക്കുവാന്‍ അശ്രാന്തപരിശ്രമം ചെയ്യുകയെന്നതാണ് പ്രവാചകന്‍റെ ധര്‍മം. പ്രവാചകന്‍ സംസാരിക്കുന്ന വചനവും എഴുതുന്ന വാക്കും അനുഷ്ഠിക്കുന്ന കര്‍മവുമെല്ലാം പ്രവാചകധര്‍മത്തില്‍പ്പെടുന്നു. അത്തരത്തിലുള്ള ധീരനും ക്രാന്തദർശിയുമായ ഒരു പ്രവാചകനായിരുന്നു പ്ലാസിഡച്ചൻ.

(മരിക്കുന്നതിനുമുന്പ് റവ.ഡോ. തോമസ് കാലായില്‍ സിഎംഐ തയാറാക്കി
അയച്ചുതന്ന അനുസ്മരണക്കുറിപ്പ്.)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.