പുല്‍­പ്പ­ള്ളി­യില്‍ നി­രോ­ധ­നാ­ജ്ഞ പ്രഖ്യാപിച്ചു; പോളിന്‍റെ വീ­ട്ടു­വ­ള­പ്പിലും പ്രതിഷേധം
പുല്‍­പ്പ­ള്ളി­യില്‍ നി­രോ­ധ­നാ­ജ്ഞ പ്രഖ്യാപിച്ചു; പോളിന്‍റെ വീ­ട്ടു­വ­ള­പ്പിലും പ്രതിഷേധം
Saturday, February 17, 2024 3:40 PM IST
വ­യ­നാ­ട്: കാട്ടാ­ന ആ­ക്ര­മ­ണ­ത്തില്‍ കൊല്ല­പ്പെ­ട്ട വ­നം­വ­കു­പ്പ് വാ­ച്ച­റു­ടെ മൃ­ത­ദേ­ഹ­വു­മാ­യു­ള്ള പ്ര­തി­ഷേ­ധ­ത്തി­നി­ടെ സം­ഘര്‍­ഷ­മു­ണ്ടാ­യ­തി­ന് പി­ന്നാ­ലെ പുല്‍പ്പ­ള്ളി പ­ഞ്ചാ­യ­ത്തില്‍ നി­രോ­ധ­നാ­ജ്ഞ പ്ര­ഖ്യാ­പിച്ചു. ഇന്നും നാളെയുമാണ് നി­രോ­ധ­നാ­ജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ജനരോഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.

നി­ല­വില്‍ മൃ­ത­ദേ­ഹം ആം­ബു­ലന്‍­സില്‍­നി­ന്ന് ഇ­റ­ക്കാ­തെ പോ­ളിന്‍റെ വീ­ട്ടു­വ­ള­പ്പില്‍ നാ­ട്ടു­കാര്‍ പ്ര­തി­ഷേ­ധി­ക്കു­ക­യാണ്. പോ­ളി­ന്‍റെ കു­ടും­ബ­ത്തി­ന് 50 ല­ക്ഷം രൂ­പ നല്‍­കാ­മെ­ന്ന് ഉറ­പ്പ് ല­ഭി­ക്കാതെ പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ല്ലെ­ന്ന നി­ല­പാ­ടി­ലാ­ണ് നാ­ട്ടു­കാര്‍.

10 ല­ക്ഷം രൂ­പ അ­ടി­യ­ന്ത­ര­മാ­യി അ­നു­വ­ദി­ക്കാ­മെന്നും ബാ­ക്കി തു­ക നല്‍­കു­ന്ന കാര്യം സര്‍­ക്കാരി­നോ­ട് ശി­പാര്‍­ശ ചെ­യ്യാ­മെ­ന്നു­മാ­ണ് നേര­ത്തേ പ­ഞ്ചായ­ത്ത് ഓ­ഫീ­സില്‍ ചേര്‍ന്ന യോ­ഗ­ത്തില്‍ തീ­രു­മാ­നി­ച്ചത്. എ­ന്നാല്‍ ഇ­ത് അം­ഗീ­ക­രി­ക്കാന്‍ ക­ഴി­യി­ല്ലെ­ന്ന് നാ­ട്ടു­കാര്‍ അ­റി­യിച്ചു.


പോ­ളി­ന്‍റെ വീ­ട്ടി­ലെത്തി­യ എ­ഡി­എ­മ്മി­നെ നാ­ട്ടു­കാര്‍ ത­ട­ഞ്ഞു. ത­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങള്‍ അം­ഗീ­ക­രി­ക്കാ­തെ എ­ഡി­എ­മ്മി­ന് ഇ­വി­ടെ­നി­ന്ന് പു­റ­ത്തേ­ക്ക് വി­ടി­ല്ലെന്നും പ്ര­തി­ഷേ­ധ­ക്കാ­ര്‍ പ­റഞ്ഞു.

പോ­ളി­ന്‍റെ ഭാര്യ­യ്­ക്ക് താ­ത്­ക്കാലിക ജോ­ലി നല്‍­കാ­മെ­ന്ന വാ­ഗ്­ദാ­നവും സ്വീ­കാ­ര്യ­മ­ല്ല. സ്ഥി­ര­ജോ­ലി­ക്ക് സര്‍­ക്കാ­രി­ന് ശി­പാര്‍­ശ നല്‍­കാ­മെന്ന യോ­ഗ­ത്തി­ന്‍റെ തീ­രു­മാ­നം അം­ഗീ­ക­രി­ക്കാ­നാ­കില്ല. പ­തി­വ് പോ­ലെ­യുള്ള വാ­ഗ്­ദാ­ന­ങ്ങള്‍ വേ­ണ്ടെന്നും ന­ട­പ­ടി­ ഉ­ണ്ടാ­കാ­തെ പ്ര­തി­ഷേ­ധം അ­വ­സാ­നി­പ്പി­ക്കി­ല്ലെ­ന്നു­മാ­ണ് നി­ല­പാട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<