പ്ര­തി­ഷേ­ധ­മിരമ്പി; ഫോറസ്റ്റ് ജീ­പ്പി­ന്‍റെ കാറ്റഴിച്ചുവിട്ടു; വാഹനത്തിൽ റീ­ത്ത് വ­ച്ച് നാ­ട്ടു­കാര്‍
പ്ര­തി­ഷേ­ധ­മിരമ്പി; ഫോറസ്റ്റ് ജീ­പ്പി­ന്‍റെ കാറ്റഴിച്ചുവിട്ടു; വാഹനത്തിൽ റീ­ത്ത് വ­ച്ച് നാ­ട്ടു­കാര്‍
Saturday, February 17, 2024 11:27 AM IST
വയനാട്: കാട്ടാന ആക്രമണത്തിൽ വനം വാച്ചർ കൊല്ലപ്പെട്ട സംഭവത്തിൽ പ്ര­തി­ഷേ­ധം ക­ടു­പ്പി­ച്ച് നാ­ട്ടു­കാര്‍. വ­നം­വ­കു­പ്പി­ന്‍റെ വാഹ­നം ത­ട­ഞ്ഞ നാ­ട്ടു­കാര്‍ ജീ­പ്പിന്‍റെ കാ­റ്റ­ഴി­ച്ചു­വി­ട്ടു.

ജീ­പ്പി­ന്‍റെ റൂ­ഫ് പ്ര­തി­ഷേ­ധ­ക്കാര്‍ വ­ലി­ച്ചു­കീറി. ജീപ്പിന് മുകളിൽ വനംവകുപ്പ് എന്നെഴുതിയ റീത്തും സ്ഥാപിച്ചു. വ­നം­വ­കു­പ്പ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്കെ­തി­രേ നാ­ട്ടു­കാര്‍ മു­ദ്രാ­വാക്യം വി­ളി­ച്ച് പ്ര­തി­ഷേ­ധി­ക്കു­ക­യാണ്.

കൊല്ലപ്പെട്ട വനം വാച്ചർ പോളിന്‍റെ മൃതദേഹവുമായി പുൽപ്പള്ളി ബസ്‌സ്റ്റാൻഡിനകത്ത് പ്രതിഷേധം തുടരുകയാണ്. നഷ്ടപരിഹാരത്തുക അനുവദിക്കുക, കുട്ടികളുടെ തുടർപഠനം തുടങ്ങിയ കാര്യങ്ങളിൽ സർക്കാരിന്‍റെ ഇടപെടൽ വ്യക്തമാക്കിയതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നാണ് നാട്ടുകാരുടെ നിലപാട്.


ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കളക്ടർ പാക്കത്തെ പോളിന്‍റെ വീട്ടിലേക്കെത്താനാണ് സാധ്യതയെന്നാണ് വിവരം.

വെള്ളിയാഴ്ച രാവിലെയാണ് കുറുവ ദ്വീപിലെ ഇക്കോ ടൂറിസം ജീവനക്കാരനായ പോളിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. വാരിയെല്ലിനു ഗുരുതരമായി പരിക്കേറ്റ പോൾ കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കേയാണ് മരണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<