കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ; വിട്ടുനിന്ന് ഹസന്‍
കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ; വിട്ടുനിന്ന് ഹസന്‍
Wednesday, May 8, 2024 12:32 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. സ്ഥാനത്തേക്ക് മടങ്ങിയെത്തി ചുമതലയേൽക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതിനെത്തുടർന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് കെ. സുധാകരൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തി വീണ്ടും ചുമതലയേറ്റത്.

സ്ഥാനമേൽക്കുന്നതിനു മുന്പ് കെ. സുധാകരൻ മുതിർന്ന നേതാവ് എ.കെ. ആന്‍റണിയെ വീട്ടിൽ ചെന്നു കണ്ടു. അതേസമയം, ചടങ്ങില്‍ നിന്ന് ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസന്‍ വിട്ടുനിന്നു.

കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെത്തുടർന്ന് പ്രസിഡന്‍റിന്‍റെ ചുമതല എം.എം. ഹസന് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കഴിഞ്ഞയാഴ്ച അദ്ദേഹം ചുമതല തിരികെ ഏറ്റെടുക്കാനെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രം ചുമതല ഏറ്റാൽ മതിയെന്ന് ഹൈക്കമാൻഡ് നിർദേശിച്ചത്. കേരളത്തിന്‍റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം സുധാകരനെ അറിയിച്ചത്.


ഹൈക്കമാൻഡ് നിർദേശത്തിൽ സുധാകരൻ അതൃപ്തനായിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മടങ്ങി വന്ന് ചുമതലയേൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികളിലേക്കും താൻ നീങ്ങുമെന്നും സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.

സുധാകരന്‍റെ മടങ്ങി വരവിന് എ.കെ. ആന്‍റണിയും ഇടപെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ഹൈക്കമാൻഡിനോട് എ.കെ. ആന്‍റണി സംസാരിച്ച് സുധാകരന് ചുമതല തിരികെ ഏൽക്കാൻ അനുവദിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച സുധാകരനെ അപമാനിക്കുന്ന നിലപാടിലേക്ക് പോകരുതെന്ന് എ.കെ. ആന്‍റണിയും ഹൈക്കമാൻഡിന് മുന്നിൽ നിലപാട് എടുത്തതോടെയാണ് സുധാകരന്‍റെ തിരിച്ച് വരവിന് കളമൊരുങ്ങിയതെന്നാണ് പാർട്ടിയിലെ ഉന്നത നേതാക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<