പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സെെന്യം
പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സെെന്യം
Monday, May 6, 2024 3:42 PM IST
ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണം നടത്തിയ രണ്ടുപേരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഭീകരരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇവർക്കായുള്ള തിരച്ചില്‍ സൈന്യം തുടരുകയാണ്.

അതേസമയം, ശനിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വ്യോമസേന സൈനികന്‍ വിക്കി പഹാഡെയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ വിമാനത്താവളത്തില്‍ ഔദ്യോഗിക ബഹുമതികള്‍ നല്‍കി.


അതിനിടെ, പൂഞ്ചിലുണ്ടായ ഭീകരാക്രമണം ബിജെപിയുടെ രാഷ്ട്രീയ നാടകമാണോയെന്ന ചോദ്യം പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിംഗ് ചന്നി ആവര്‍ത്തിച്ചു. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് സമയത്തും 40 ജവാന്‍മാര്‍ക്ക് ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായി. എന്നാല്‍ കേന്ദ്രസര്‍ക്കാറിന് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. ഇന്‍റലിജന്‍സ് സംവിധാനം എന്തുകൊണ്ട് വീണ്ടും പരാജയപ്പെട്ടെന്നും ചന്നി വിമര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<