മോക്‌­പോളില്‍ ബിജെപിക്ക് അധിക വോട്ട്; അ­ന്വേ­ഷിക്കണമെന്ന് സു­പ്രീം­കോട­തി
മോക്‌­പോളില്‍ ബിജെപിക്ക് അധിക വോട്ട്; അ­ന്വേ­ഷിക്കണമെന്ന് സു­പ്രീം­കോട­തി
Thursday, April 18, 2024 3:14 PM IST
ന്യൂഡല്‍ഹി: കാ­സര്‍ഗോട്ടെ മോക്‌­പോളില്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന പരാതിയില്‍ ഇ­ട­പെ­ട്ട് സു­പ്രീം­കോ­ടതി. സം­ഭ­വ­ത്തില്‍ അ­ന്വേഷ­ണം ന­ട­ത്താന്‍ തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീഷ­ന് കോട­തി നിര്‍­ദേ­ശം നല്‍കി.

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പം വിവി പാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ കൂടി എണ്ണണ­മെന്ന ഹര്‍­ജി­യില്‍ വാ­ദം കേള്‍­ക്കു­ക­യാ­യി­രുന്നു കോ­ടതി. ജ­സ്­റ്റീ­സ് സ­ഞ്­ജീ­വ് ഖ­ന്ന അ­ധ്യ­ക്ഷനാ­യ ബെ­ഞ്ചാ­ണ് ഹര്‍­ജി പ­രി­ഗ­ണി­ച്ചത്.

ഇ­തി­നി­ടെ­യാ­ണ് കാസര്‍­ഗോ­ട്ടെ മോക്‌­പോ­ളില്‍ ബി­ജെ­പി­യു­ടെ ചി­ഹ്ന­ത്തില്‍ അ­മര്‍­ത്താ­തെ ത­ന്നെ ബി­ജെ­പി­ക്ക് വോ­ട്ട് പോ­യെ­ന്ന പ­രാ­തി മു­തിര്‍­ന്ന അ­ഭി­ഭാ­ഷ­കനാ­യ പ്ര­ശാ­ന്ത് ഭൂ­ഷ­ന്‍ കോ­ട­തി­യു­ടെ ശ്ര­ദ്ധ­യില്‍­പ്പെ­ടു­ത്തി­യത്.

ഗു­രു­ത­രമാ­യ വി­ഷ­യ­മാ­ണി­തെ­ന്ന് കോട­തി നി­രീ­ക്ഷിച്ചു. കാസര്‍­ഗോ­ട്ട് എ­ന്താ­ണ് സം­ഭ­വി­ച്ച­തെ­ന്ന് വി­ശ­ദ­മാ­ക്കാന്‍ തെ­ര­ഞ്ഞെ­ടു­പ്പ് ക­മ്മീഷ­ന്‍റെ അ­ഭി­ഭാ­ഷ­ക­നോ­ട് കോട­തി നിര്‍­ദേ­ശിച്ചു. വോ­ട്ടിം­ഗ് സു­താ­ര്യ­മാ­യി ന­ട­ക്കു­ന്ന­തി­ന് എ­ന്തൊ­ക്കെ ന­ട­പ­ടി­കള്‍ സ്വീ­ക­രി­ച്ച­തെന്ന­ത് സം­ബ­ന്ധി­ച്ച വി­ശ­ദമാ­യ സ­ത്യ­വാം­ഗ്മൂ­ലം സ­മര്‍­പ്പി­ക്കാനും കോട­തി നിര്‍­ദേ­ശം നല്‍കി.


കാസര്‍­ഗോ­ട്ട് ബു­ധ­നാഴ്ച നടന്ന മോക്‌പോളിലാണ് ബിജെപിക്ക് അധികമായി വോട്ടു ലഭിച്ച­ത്. നാ­ല് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ മോക്‌­പോള്‍ നടത്തിയപ്പോള്‍ ഓരോ വോട്ടുകള്‍ ബിജെപിക്ക് അധികമായി പോ­യെ­ന്നാ­ണ് പ­രാതി.

തുടര്‍ന്ന് കാസര്‍ഗോട് ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ബാലകൃഷ്ണന്‍, സി­റ്റിംഗ് എംപിയും യുഡിഎഫ് സ്ഥാ­നാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരുടെ ഏജന്‍റുമാർ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<