കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ‌യുഡിഎഫ് സ്ഥാനാർഥി
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ‌യുഡിഎഫ് സ്ഥാനാർഥി
Saturday, February 17, 2024 12:51 PM IST
കോട്ടയം: ഫ്രാൻസിസ് ജോർജിനെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫാണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ വരുന്ന ലോക്സഭാ മണ്ഡലത്തിൽ കേരള കോൺഗ്രസുകളുടെ നേരിട്ടുള്ള ഏറ്റുമുട്ടൽ നടക്കുന്ന മണ്ഡലം എന്ന നിലയിൽ കോട്ടയം രാഷ്ട്രീയ കേരളത്തിന്‍റെ ശ്രദ്ധയിൽ ഇടംപിടിച്ചു.

1999 ലും 2004 ലും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും പാർലമെന്‍റിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ 2009-ൽ പി.ടി.തോമസിനോട് തോൽവി ഏറ്റുവാങ്ങി. പിന്നീട് നിയമസഭയിലേക്ക് ഇടുക്കി മണ്ഡലത്തിൽ നിന്നും രണ്ടു തവണ ജനവിധി തേടിയെങ്കിലും റോഷി അഗസ്റ്റിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു.


കേരള കോൺഗ്രസിലെ സൗമ്യമുഖങ്ങളിൽ ഒന്നായ ഫ്രാൻസിസ് ജോർജ് കൂടി മത്സര രംഗത്തെത്തിയതോടെ കോട്ടയത്ത് തീപാറും പോരാട്ടമാകുമെന്ന് ഉറപ്പായി. എൽഡിഎഫിനായി കേരള കോൺഗ്രസ്-എമ്മിലെ തോമസ് ചാഴികാടനായിരിക്കും ജനവിധി തേടുന്നത്.

സിറ്റിംഗ് എംപിയായ ചാഴികാടൻ കഴിഞ്ഞ തവണ യുഡിഎഫ് ടിക്കറ്റിലാണ് കോട്ടയത്ത് ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചത്. പിന്നീട് കേരള കോൺഗ്രസ് -എം എൽഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയതോടെയാണ് കോട്ടയത്ത് കേരള കോൺഗ്രസുകൾ നേർക്കുനേർ വരാൻ സാഹചര്യമൊരുക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<