ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
ആദ്യഘട്ടം വിധിയെഴുതി; പോളിംഗ് 60%
Friday, April 19, 2024 7:41 PM IST
ന്യൂ­ഡല്‍­ഹി: ലോ­ക്‌സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പി­ന്‍റെ ആ­ദ്യഘട്ട വോ­ട്ടെ­ടു­പ്പ് അവസാനിച്ചു. 16 സം­സ്ഥാ­ന­ങ്ങ­ളിലും അഞ്ച് കേ­ന്ദ്ര ഭ­ര­ണ­പ്ര­ദേ­ശ­ങ്ങ­ളി­ലു­മാ­യി 102 മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു­ള്ള തെ­ര­ഞ്ഞെ­ടു­പ്പാ­ണ് ന­ട­ന്നത്. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കുപ്രകാരം 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

ഏറ്റവും ഉയർന്ന പോളിംഗ് പശ്ചിമബംഗാളിൽ രേ­ഖ­പ്പെ­ടു­ത്തി. 77.6 ശതമാനം പോളിംഗ് ബംഗാളിൽ രേഖപ്പെടുത്തി. കനത്ത പോരാട്ടം നടക്കുന്ന ബിഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്. 46.3 ശതമാനം പോ­ളിം­ഗാ­ണ് ഇവിടെ പോൾ ചെയ്തത്. വൈകുന്നേരം അഞ്ചുവരെയുള്ള പോ­ളിം­ഗ് ശ­ത­മാനം ചുവടെ:

മ­ഹാ­രാ­ഷ്ട്ര (54.9), ത­മി­ഴ്‌­നാ­ട് (62), ആന്‍­ഡ­മാന്‍ നി­ക്കോ­ബാര്‍(56.9), അ­രു­ണാ­ചല്‍ പ്ര­ദേ­ശ് (64.4), ആ­സാം (70.8), ഛ­ത്തീ­സ്­ഗ­ഡ് (64.3), ജ­മ്മു കാ­ഷ്­മീര്‍ (65.1), മ­ണി­പ്പുര്‍ (67.7), മേ­ഘാ­ലയ (69.9) മി­സോ­റാം (52.7), നാ­ഗാ­ലാന്‍­ഡ് (55.8), പു­തു­ച്ചേ­രി(72.8), രാ­ജ­സ്ഥാന്‍ (50.3), സി­ക്കിം (68.1), യു­പി (57.5), ഉ­ത്ത­രാ­ഖ­ണ്ഡ് (53.6), പശ്ചി­മ ബം­ഗാള്‍ (77.6), ബി­ഹാര്‍ (46.3), ലക്ഷദീപ് (59), മധ്യപ്രദേശ് (63.3), ത്രിപുര (76.1).


കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ജിതേന്ദ്ര സിംഗ്, അര്‍ജുന്‍ റാം മേഘ്‌വാള്‍, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ ഒന്നാംഘട്ടത്തിൽ ജനവിധി തേടിയ പ്രമുഖർ.

പശ്ചിമബംഗാളിലും മണിപ്പൂരിലും പോളിങ്ങിനിടെ അക്രമസംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച്ബിഹാറില്‍ തൃണമൂല്‍ - ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ക്രമക്കേട് ആരോപിച്ചതിനെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ബൂത്തിൽ പോളിംഗ് ഇടയ്ക്കു നിർത്തിവച്ചു.

മിസോറമിലെ ബിഷ്ണുപുറില്‍ പോളിംഗ് സ്‌റ്റേഷനു സമീപത്ത് വെടിവയ്പ്പുണ്ടായി. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ പോളിംഗ് സ്‌റ്റേഷനുനേരെ ആക്രമണമുണ്ടായി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<