മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്‍റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം: യദുവിന്‍റെ പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുക്കും
Wednesday, May 8, 2024 10:17 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരേ എടുത്ത പരാതിയിൽ ഇന്ന് മുതൽ മൊഴിയെടുപ്പ് തുടങ്ങും. പരാതിക്കാരായ രണ്ടു പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു, മേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പൊതു താൽപര്യഹാർജി നൽകിയ എറണാകുളം സ്വദേശിയായ അഭിഭാഷകന്‍റെ മൊഴി എന്നിവയാണ് രേഖപ്പെടുത്തുക. ഇവരോട് കന്‍റോണ്‍മെന്‍റ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേസെടുക്കാൻ കോടതി ഉത്തരവിട്ടതിനു പിന്നാലെയാണു കന്‍റോണ്‍മെന്‍റ് പോലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. മേയറുടെ സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. തന്‍റെ പരാതിയിൽ പോലീസ് നേരിട്ട് കേസെടുക്കാത്തതിനെതിരേയാണ് യദു കോടതിയെ സമീപിച്ചത്.

ജോലി തടസപ്പെടുത്തിയതിനു മേയർക്കെതിരേയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിനു എംഎൽഎയ്ക്കെതിരേയുമാണ് യദു പരാതി നൽകിയത്.


ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നീ ആരോപണങ്ങളാണ് യദുവിന്‍റെ പരാതിയിലുണ്ടായിരുന്നത്. യദുവിന്‍റെ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള അതേ കാര്യങ്ങൾ തന്നെയാണ് എഫ്ഐആറിലുമുള്ളത് എന്നാണ് വിവരം. സംഭവം നടക്കുന്പോൾ എംഎൽഎ അസഭ്യവാക്കുകൾ ഉപയോഗിച്ചതായും എഫ്ഐആറിൽ പറയുന്നു.

അതേസമയം, കേസിൽ അടുത്ത ദിവസം മുതൽ സാക്ഷിമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ കന്‍റോണ്‍മെന്‍റ് പോലീസ് ആരംഭിക്കും. സംഭവസമയത്ത് ബസിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു.

സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയും സാക്ഷികൾ നിർദേശിക്കുന്ന സ്ഥലത്തെത്തിയുമാകും മൊഴി രേഖപ്പെടുത്തുക. കെഎസ്ആർടിസി ഡ്രൈവർ യദുവിൽനിന്നും അന്വേഷണ സംഘം മൊഴിയെടുക്കും. ഏറ്റവും ഒടുവിലാകും പ്രതിസ്ഥാനത്തുള്ള മേയർ ആര്യ രാജേന്ദ്രന്‍റെയും ഭർത്താവ് സച്ചിൻ ദേവിന്‍റെയും മൊഴികൾ എടുക്കുക. മേയർ നേരത്തേ യദുവിനെതിരേ നൽകിയ പരാതിയിൽ പോലീസ് മേയറിൽനിന്നും എംഎൽഎയിൽനിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<