അതിരുകടന്ന് റഷ്യ; വിശദീകരണം തേടുമെന്ന് പോളണ്ട്
അതിരുകടന്ന് റഷ്യ; വിശദീകരണം തേടുമെന്ന് പോളണ്ട്
Tuesday, March 26, 2024 1:56 AM IST
കീവ്: യുക്രെയ്നു നേരേ തൊടുത്ത മിസൈൽ തങ്ങളുടെ വ്യോമപരിധിയിൽ പ്രവേശിച്ച സംഭവത്തിൽ റഷ്യയോടു വിശദീകരണം തേടുമെന്ന് പോളണ്ട്.

പടിഞ്ഞാറൻ യുക്രെ‌യ്നിലെ പട്ടണങ്ങൾക്കു നേരേ റഷ്യ വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളിലൊന്ന് പോളണ്ട് അതിർത്തി കടന്ന സംഭവത്തിൽ പോളണ്ടിലെ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്ന് പോളിഷ് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം പുലർച്ചെ 4:23 ന് മിസൈൽ പോളിഷ് വ്യോമാതിർത്തി ലംഘിച്ചതായി പോളണ്ട് സായുധ സേനയുടെ ഓപ്പറേഷണൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. യുക്രെയ്നുമായി അതിർത്തി പങ്കിടുന്ന കാർഷികമേഖലാ ഗ്രാമമായ ഒസെർഡോവിന്‍റെ ആകാശത്താണു മിസൈൽ പ്രവേശിച്ചത്.

പോളിഷ് വ്യോമമേഖലയിൽ 39 സെക്കൻഡ് നേരം മിസൈൽ ഉണ്ടായിരുന്നതായും സൈന്യം പ്രസ്താവനയിൽ പറയുന്നു. എന്നാൽ, പോളണ്ടിന്‍റെ വ്യോമാതിർത്തിയിൽ മിസൈൽ എത്തിക്കാൻ റഷ്യ ഉദ്ദേശിച്ചിരുന്നോയെന്ന് വ്യക്തമല്ല. വ്യോമപ്രതിരോധ സംവിധാനങ്ങളെ കബിളിപ്പിക്കാൻ ക്രൂയിസ് മിസൈലുകൾക്ക് അവയുടെ പാത മാറ്റാൻ കഴിയും.


റഷ്യൻ മിസൈൽ പോളണ്ടിനെ ലക്ഷ്യംവയ്ക്കുന്നതായി സൂചനയുണ്ടായിരുന്നെങ്കിൽ വെടിവച്ചിടുമായിരുന്നുവെന്നു പോളിഷ് പ്രതിരോധമന്ത്രി വ്ലാഡിസ്ലാവ് കോസിനിയാക്-കാമിസ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

പ്രതിരോധത്തിന്‍റെ ഭാഗമായി പോളണ്ടും സൈനികസഖ്യമായ നാറ്റോയും എഫ്-16 യുദ്ധവിമാനങ്ങൾ തയാറാക്കി നിർത്തിയതായും അദ്ദേഹം അറിയിച്ചു. പോളണ്ടിന്‍റെ വ്യോമാതിർത്തി കടന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് മിസൈൽ പ്രവേശിച്ചു. മിസൈൽ തിരികെ പോളിഷ് അതിർത്തി കടക്കുംവരെ തങ്ങൾ നിരീക്ഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളണ്ടിലെ റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പ് കൈമാറുമെന്ന് വിദേശകാര്യ സഹമന്ത്രി ആന്ദ്രേ സെജ്ന പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.