വാഷിംഗ്ടൺ: ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള വഴിയൊരുക്കാൻ എല്ലാ ബന്ദികളെയും വിട്ടയയ്ക്കാൻ തയാറാകണമെന്ന് അമേരിക്കയും മറ്റ് 17 രാജ്യങ്ങളും ഹമാസിനോട് അഭ്യർഥിച്ചു.
അമേരിക്കയ്ക്കു പുറമെ അർജന്റീന, ഓസ്ട്രിയ, ബ്രസീൽ, ബൾഗേറിയ, കാനഡ, കൊളംബിയ, ഡെന്മാർക്ക്, ഫ്രാൻസ്, ജർമനി, ഹംഗറി, പോളണ്ട്, പോർച്ചുഗൽ, റുമേനിയ, സെർബിയ, സ്പെയിൻ, തായ്ലൻഡ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് ഈ അഭ്യർഥന നടത്തിയത്.
ഒക്ടോബർ ഏഴിന് ഇസ്രയേലിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയശേഷം ഹമാസ് ബന്ദിയാക്കിയവരിൽ ഈ 18 രാജ്യങ്ങളിൽനിന്നുമുള്ള പൗരന്മാരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.