സ്വാഗതം ചെയ്തു ചൈന, താക്കീതുമായി ഇറാൻ
സ്വാഗതം ചെയ്തു ചൈന, താക്കീതുമായി ഇറാൻ
Wednesday, June 13, 2018 12:45 AM IST
ബെയ്ജിംഗ്: കിം-ട്രംപ് കരാറിനെ ചൈന, റഷ്യ, ബ്രിട്ടൻ തുടങ്ങി നിരവധി ലോകരാജ്യങ്ങൾ സ്വാഗതം ചെയ്തപ്പോൾ കരാർ ഒപ്പിട്ടശേഷം പിന്മാറുന്ന സ്വഭാവക്കാരനായ ട്രംപിനെ വിശ്വസിക്കരുതെന്ന് ഇറാൻ താക്കീതു നൽകി. ഇന്ത്യയും ജപ്പാനും ദക്ഷിണകൊറിയയും കരാറിനെ സ്വാഗതം ചെയ്തു.

കൊറിയൻ മേഖലയുടെ സന്പൂർണ ആണവനിരായുധീകരണം ലക്ഷ്യം വയ്ക്കുന്ന കരാറിലാണ് കിമ്മും ട്രംപും ഒപ്പുവച്ചത്. ഇതേത്തുടർന്ന് ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസം നിർത്തുകയാണെന്നും ട്രംപ് പ്രഖ്യാപിച്ചു. ആണവനിരായുധീകരണത്തിനു പകരമായി ഉത്തരകൊറിയയ്ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് അമേരിക്ക കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്.
കരാറിനെ സ്വാഗതം ചെയ്ത ചൈന ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്നു നിർദേശിച്ചു. സിംഗപ്പൂർ ഉച്ചകോടിയെ സ്വാഗതം ചെയ്ത റഷ്യ കൊറിയൻ മേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിന് യുഎസ്- ഉത്തരകൊറിയ ബന്ധങ്ങൾ സാധാരണ നിലയിലാവേണ്ടത് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി.

ഇതേസമയം, ആണവ നിരായുധീകരണ നടപടികൾ ഉടൻ തുടങ്ങുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം വസ്തുതയേക്കാൾ ആഗ്രഹത്തെയാണു സൂചിപ്പിക്കുന്നതെന്നു റഷ്യൻ പാർലമെന്‍റിലെ വിദേശബന്ധസമിതി ചെയർമാൻ കോൺസ്റ്റാന്‍റിൻ കൊഷചെവ് പറഞ്ഞു. സമാധാനത്തിനുള്ള ഏക മാർഗം നയതന്ത്രമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നു യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.
മുൻകാലത്തെ പല നിരായുധീകരണ കരാറുകളും നടപ്പാക്കുന്നതിൽ പ്യോംഗ്യാംഗ് പരാജയപ്പെട്ടെന്ന് ഡാനിഷ് പ്രധാനമന്ത്രി ലാർസ് റാമുൻസെൻ ചൂണ്ടിക്കാട്ടി. നയതന്ത്ര വിജയമെന്നായിരുന്നു സ്വീഡിഷ് വിദേശമന്ത്രി മാർഗട്ട് വാൾസ്ട്രോമിന്‍റെ പ്രതികരണം. സമാധാനസ്ഥാപനയജ്ഞത്തിലെ സുപ്രധാന നാഴികക്കല്ലാണ് കിം-ട്രംപ് ഉച്ചകോടിയെന്നു യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.