നജീബിന്‍റെ വസതിയിൽ റെയ്ഡ്
നജീബിന്‍റെ വസതിയിൽ റെയ്ഡ്
Friday, May 18, 2018 1:23 AM IST
ക്വാലാലംപുർ: കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്‍റെ ഭാഗമായി മുൻ പ്രധാനമന്ത്രി നജീബ് റസാക്കിന്‍റെ വസതിയിലും സ്ഥാപനത്തിലും പോലീസ് റെയ്ഡ് നടത്തി.

ബാഗുകളും വസ്ത്രങ്ങളും നിറച്ച പെട്ടികൾ പോലീസ് കൊണ്ടുപോയെന്നും ഒരു രേഖയും കണ്ടെടുക്കാൻ അവർക്കു സാധിച്ചില്ലെന്നും നജീബിൻെറ അഭിഭാഷകൻ ഹർപാൽ സിംഗ് ഗ്രെവാൾ പറഞ്ഞു.

നജീബ് 2009ൽ ആരംഭിച്ച 1എംഡിബി ഫണ്ടുമായി ബന്ധപ്പെട്ട് നേരത്തെ അഴിമതി ആരോപണം ഉയർന്നിരുന്നു. നജീബും കൂട്ടാളികളും ചേർന്ന് 450കോടി ഡോളറിന്‍റെ തിരിമറി നടത്തിയെന്നാണ് ആരോപണം. ഇതെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ അഞ്ചംഗ സമിതിയെ നിയമിച്ചു.


ഇതിനിടെ, നജീബ് ജയിലിൽ എത്തിച്ചേരുമെന്നു കഴിഞ്ഞദിവസം മോചിതനായ അൻവർ ഇബ്രാഹിം പറഞ്ഞു. മഹാതീർ പ്രധാനമന്ത്രി പദം ഒഴിയുന്ന മുറയ്ക്ക് ഒന്നുരണ്ടു വർഷത്തിനകം പ്രധാനമന്ത്രിയാവുമെന്നു കരുതപ്പെടുന്നയാളാണ് അൻവർ.

തെരഞ്ഞെടുപ്പു ഫലം അറിവായ രാത്രിയിൽ രണ്ടുതവണ നജീബ് താനുമായി ഫോണിൽ സംസാരിച്ചെന്നും അൻവർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.