കാട്ടുപന്നിയിറച്ചി കഴിച്ചു ന്യൂസിലൻഡിൽ മൂന്നു മലയാളികൾ അബോധാവസ്ഥയിൽ
കാട്ടുപന്നിയിറച്ചി കഴിച്ചു ന്യൂസിലൻഡിൽ  മൂന്നു മലയാളികൾ അബോധാവസ്ഥയിൽ
Thursday, November 16, 2017 2:05 PM IST
വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിൽ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്നു മലയാളികൾ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മൻ, അമ്മ ഏലിക്കുട്ടി ഡാനിയേൽ, ഷിബു വിന്‍റെ ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. ഇറച്ചിയിൽനിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാൻ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമുള്ള കുട്ടികൾ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാൽ വിഷബാധയേറ്റില്ല. ഇവർ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്.


പ്രദേശത്തുനിന്നു വേട്ടയാടി പിടിച്ച പന്നിയുടെ ഇറച്ചിയാണു വീട്ടിൽ പാകം ചെയ്തതു കഴിച്ചത്. മൂവർക്കും കടുത്ത ക്ഷീണവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയൽവാസിയും ഷിബുവിന്‍റെ സുഹൃത്തുമായ ജോജി വർഗീസ് പറഞ്ഞു.

ന്യൂസിലൻഡിന്‍റെ വടക്കൻ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ദന്പതികളുടെ കുട്ടികളെ മേഖലയിലെ മലയാളി സമൂഹം ഏറ്റെടുത്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.