ജപ്പാനെ കടലിൽ മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
ജപ്പാനെ കടലിൽ മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
Thursday, September 14, 2017 11:45 AM IST
ടോക്കിയോ: അണുബോംബ് പ്രയോഗിച്ച് ജപ്പാനെ കടലിൽ മുക്കുമെന്നും അമേരിക്കയെ ചുട്ടു ചാന്പലാക്കുമെന്നും ഉത്തരകൊറിയ ഭീഷണി മുഴക്കി. ഹൈഡ്രജൻ ബോംബ് പരീക്ഷിച്ചതിന്‍റെ പേരിൽ യുഎൻ രക്ഷാസമിതി ഉത്തരകൊറിയയ്ക്കു കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയതാണ് ഭീഷണിക്കു കാരണം. ഉപരോധത്തിനു മുൻകൈ എടുത്ത അമേരിക്ക വലുതായി വേദനിക്കുമെന്ന് നേരത്തേ തന്നെ അവർ പറഞ്ഞിരുന്നു.

എണ്ണ ഇറക്കുമതി പരിമിതപ്പെടുത്തുകയും പ്രധാന വരുമാന മാർഗമായ ടെക്സ്റ്റൈൽ കയറ്റുമതി തടയുകയും ചെയ്തുകൊണ്ട്  തിങ്കളാഴ്ച രക്ഷാസമിതി ഏകകണ്ഠമായി പാസാക്കിയ ഉപരോധ പ്രമേയം ഉത്തരകൊറിയൻ സന്പദ് വ്യവസ്ഥയ്ക്കു കനത്ത ആഘാതം ഏല്പിക്കും.

ഞങ്ങളുടെ അടുത്ത് ജപ്പാൻ ഇനി വേണ്ടെന്ന് ഉത്തരകൊറിയയുടെ വിദേശബന്ധങ്ങൾ കൈകാര്യം ചെയ്യുന്ന കൊറിയ ഏഷ്യ-പസഫിക് പീസ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞതായി കെസിഎൻഎ വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ താളത്തിനൊത്തു തുള്ളുകയാണു ജപ്പാൻ. അണുബോംബ് പ്രയോഗിച്ച് ജപ്പാന്‍റെ നാലു ദ്വീപുകളെ മുക്കും. അമേരിക്കയെ തല്ലിക്കൊല്ലേണ്ട അവസ്ഥ വന്നിരിക്കുകയാണെന്നും ഉത്തരകൊറിയ പറഞ്ഞു.


ഉത്തരകൊറിയയുടെ പ്രസ്താവന അത്യന്തം പ്രകോപനപരവും മേഖലയിൽ സംഘർഷം വർധിപ്പിക്കുന്നതുമാണെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി യോഷിഹിഡെ സുഗ പറഞ്ഞു. മൂന്നിനായിരുന്നു ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണം. ഇതിനു മുന്പ് അമേരിക്കവരെ ചെന്നെത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും പരീക്ഷിച്ചു.

ഉപരോധങ്ങളിലൂടെ ഉത്തരകൊറിയയെ തങ്ങളുടെ വരുതിക്കുകൊണ്ടുവരാനാണ് അമേരിക്കയുടെ ശ്രമം. വിദേശ കന്പനികൾ ഉത്തരകൊറിയൻ സ്ഥാപനങ്ങളുമായി വാണിജ്യ കരാർ ഉണ്ടാക്കുന്നതു തടയാനുള്ള വ്യവസ്ഥയും പുതിയ ഉപരോധത്തിന്‍റെ ഭാഗമാണ്.
ഉപരോധങ്ങളിലൂടെ ഉത്തരകൊറിയയുടെ വാർഷിക വരുമാനത്തിൽ കുറഞ്ഞത് 130 കോടി ഡോളറിന്‍റെ കുറവു വരുമെന്ന് അമേരിക്കയുടെ യുഎൻ അംബാസഡർ നിക്കി ഹേലി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.