ട്രംപ് വീണ്ടും വിവാദത്തിൽ; രേഖയുമായി കോമി
ട്രംപ് വീണ്ടും വിവാദത്തിൽ; രേഖയുമായി കോമി
Wednesday, May 17, 2017 11:33 AM IST
വാഷിംഗ്ടൺ ഡിസി: മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കൽ ഫ്ലിന്നും റഷ്യയും തമ്മിലുള്ള ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം നിർത്തിവയ്ക്കാൻ അന്നത്തെ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമിക്ക് പ്രസിഡന്‍റ് ട്രംപ് നിർദേശം കൊടുത്തെന്നു വെളിപ്പെടുത്തൽ. ഓവൽ ഓഫീസിൽ ട്രംപുമായി നടത്തിയ സംഭാഷണത്തിന്‍റെ വിശദവിവരങ്ങൾ കോമി ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്നു ഫ്ലിൻ രാജിവച്ചതിന്‍റെ പിറ്റേന്നാണു കോമിയുമായി ഓവൽ ഓഫീസിൽ ട്രംപ് ചർച്ച നടത്തിയത്.

അന്വേഷണം വേണ്ടെന്നു വയ്ക്കാൻ താങ്കൾക്കു സാധിക്കുമെന്നു കരുതട്ടെ എന്നു ട്രംപ് പറഞ്ഞുവത്രെ. ന്യൂയോർക്ക് ടൈംസാണ് കോമിയുടെ പക്കലുള്ള ഫയലിന്‍റെ കാര്യം റിപ്പോർട്ടു ചെയ്തത്.

എന്നാൽ വൈറ്റ്ഹൗസ് ഈ ആരോപണം നിഷേധിച്ചു. ജനറൽ ഫ്ലിന്നുമായി ബന്ധപ്പെട്ട അന്വേഷണം നിർത്തിവയ്ക്കാൻ കോമിക്കോ മറ്റ് ആർക്കെങ്കിലുമോ ട്രംപ് നിർദേശം നൽകിയിട്ടില്ലെന്നു വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി.

എഫ്ബിഐ ഡയറക്ടർ പദവിയിൽ നിന്നു കോമിയെ ട്രംപ് നീക്കം ചെയ്തതു സംബന്ധിച്ച വിവാദം കെട്ടടങ്ങും മുന്പാണ് ഫ്ലിൻ പ്രശ്നത്തിൽ ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുണ്ടായത്. ട്രംപുമായി നടത്തിയ സംഭാഷണത്തിന്‍റെ വിശദ വിവരങ്ങൾ കോമി രേഖപ്പെടുത്തിയത് ട്രംപിനു തിരിച്ചടിയാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം രേഖകൾ നിയമക്കോടതിയിൽ ഹാജരാക്കാനാവും. യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ടായെന്നും റഷ്യയും ട്രംപിന്‍റെ പ്രചാരണടീമും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ ആരോപണമുണ്ട്.


ഇതിനിടെ റഷ്യൻ വിദേശകാര്യമന്ത്രി ലാവ്റോവുമായി വൈറ്റ്ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഐഎസ് ആക്രമണഭീഷണിയെക്കുറിച്ചു മൂന്നാമതൊരു രാജ്യത്തുനിന്നു കിട്ടിയ ഇന്‍റലിജൻസ് വിവരങ്ങൾ പങ്കുവച്ചെന്ന ആരോപണവും ട്രംപിനെ വിഷമത്തിലാക്കിയിരിക്കുകയാണ്. പ്രസിഡന്‍റെന്ന നിലയിൽ ഇന്‍റലിജൻസ് വിവരങ്ങൾ പങ്കുവയ്ക്കാൻ തനിക്ക് എല്ലാ അധികാരവുമുണ്ടെന്ന ന്യായമാണു ട്രംപ് നിരത്തിയത്. എന്നാൽ ഡെമോക്രാറ്റ് പാർട്ടിക്കാരും ചുരുക്കം ചില റിപ്പബ്ളിക്കന്മാരും ട്രംപിന്‍റെ നടപടിയെ ചോദ്യം ചെയ്തിട്ടുണ്ട്. ഈ സംഭവം അഴിച്ചുവിട്ട കൊടുങ്കാറ്റ് ശമിക്കുന്നതിനുമുന്പാണ് ഫ്ളിൻ സംഭവത്തെക്കുറിച്ചുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.