ഉത്തരകൊറിയയ്ക്ക് യുഎസിന്‍റെ താക്കീത്
ഉത്തരകൊറിയയ്ക്ക് യുഎസിന്‍റെ താക്കീത്
Friday, March 17, 2017 12:12 PM IST
സിയൂൾ: ഉത്തരകൊറിയ ഭീഷണി തുടർന്നാൽ സൈനികാക്രമണത്തിനു യുഎസ് മടിക്കില്ലെന്നു സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. സ്റ്റേറ്റ് സെക്രട്ടറി പദം ഏറ്റെടുത്തശേഷം നടത്തുന്ന പ്രഥമ ഏഷ്യൻ പര്യടനത്തിന്‍റെ ഭാഗമായി ദക്ഷിണകൊറിയയിൽ എത്തിയ ടില്ലേർസൺ സിയൂളിൽ പത്രസമ്മേളനത്തിലാണ് ഉത്തരകൊറിയയ്ക്കു താക്കീതു നൽകിയത്.ദക്ഷിണകൊറിയൻ വിദേശമന്ത്രി യുൻ ബ്യൂംഗ് സെയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

സൈനികാക്രമണത്തിലേക്കു കാര്യങ്ങൾ എത്തിക്കാൻ തീർച്ചയായും ആഗ്രഹമില്ല.എന്നാൽ ദക്ഷിണകൊറിയൻ സൈന്യത്തിനും ദക്ഷിണകൊറിയയിലുള്ള യുഎസ് സൈന്യത്തിനും എതിരേയുള്ള ഭീഷണി തുടർന്നാൽ ശക്തമായ നടപടി ഉണ്ടാവുമെന്നു ടില്ലേർസൺ മുന്നറിയിപ്പു നൽകി.

ഉത്തരകൊറിയയുമായി ചർച്ചയ്ക്കുള്ള സാഹചര്യമല്ലിപ്പോഴുള്ളത്. ഉത്തരകൊറിയ ആണവപദ്ധതി മരവിപ്പിക്കുന്നതിനു പകരമായി ദക്ഷിണകൊറിയയും അമേരിക്കയും മേഖലയിലെ സൈനികാഭ്യാസം നിർത്തണമെന്ന ചൈനീസ് നിർദേശം സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

യുഎൻ വിലക്ക് ലംഘിച്ച് ഈയിടെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ വിക്ഷേപിച്ച നാലു ബാലിസ്റ്റിക് മിസൈലുകളിൽ മൂന്നെണ്ണം ജപ്പാൻ തീരത്തിനടുത്ത് സമുദ്രത്തിൽ പതിച്ചു.


ഉത്തരകൊറിയയ്ക്ക് എതിരേ കൂടുതൽ കർക്കശമായ ഉപരോധം വേണമെന്നും ഇപ്പോഴുള്ള യുഎൻ ഉപരോധം വേണ്ടത്ര ഫലം ചെയ്യുന്നില്ലെന്നും ടില്ലേർസൺ അഭിപ്രായപ്പെട്ടു.
കമ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമായ ഉത്തരകൊറിയയ്ക്ക് എതിരേ നയതന്ത്ര, സുരക്ഷാ, സാന്പത്തിക നടപടികൾ ഉൾപ്പെടെ നിരവധി നടപടികൾ പരിഗണനയിലുണ്ട്. സൈനിക നടപടിയും തള്ളിക്കളയാനാവില്ലെന്ന് ഒരു ചോദ്യത്തിനുത്തരമായി ടില്ലേർസൺ പറഞ്ഞു.
ഇരു കൊറിയകളെയും വേർതിരിക്കുന്ന മേഖലയിലെ ക്യാന്പ് ബോനിഫസിൽ ടില്ലേർസൺ സന്ദർശനം നടത്തി.നിസൈനീകൃത മേഖലയിലെ പാൻമുൻജോൺ ഗ്രാമവും അദ്ദേഹം സന്ദർശിച്ചു.കൊറിയൻ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള വെടിനിർത്തൽ കരാർ 1953ൽ ഒപ്പിട്ടത് ഈ ഗ്രാമത്തിൽ വച്ചായിരുന്നു. വെടിനിർത്തിയെങ്കിലും സമാധാനം സ്ഥാപിതമായിട്ടില്ല. അതിർത്തിയിലെ നിസൈനീകൃത മേഖലയ്ക്കിരുവശവും രണ്ടു കൊറിയകളും ടാങ്കുകളും പീരങ്കികളും വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുകയാണ്.

ഇതിനിടെ ഉത്തരകൊറിയയുടെ പെരുമാറ്റം മോശമാണെന്ന് പ്രസിഡന്‍റ് ട്രംപ് ട്വീറ്റു ചെയ്തു. പ്രശ്ന പരിഹാരത്തിനു ചൈന കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടില്ലേർസൺ ചൈന സന്ദർശിക്കാനിരിക്കേയാണ് ട്രംപിന്‍റെ ട്വീറ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.