ഹില്ലരിയുടെ ഇ–മെയിലുകൾ കണ്ടെത്താൻ റഷ്യയോട് ട്രംപ്
ഹില്ലരിയുടെ ഇ–മെയിലുകൾ കണ്ടെത്താൻ റഷ്യയോട് ട്രംപ്
Thursday, July 28, 2016 11:39 AM IST
വാഷിംഗ്ടൺ: ഹില്ലരി ക്ലിന്റണെതിരേ ചാരവൃത്തിക്ക് റഷ്യയോടു പരസ്യമായി ആഹ്വാനം ചെയ്ത ട്രംപിന്റെ നടപടി ഇന്റലിജൻസ് വൃത്തങ്ങളെയും രാഷ്ര്‌ടീയ എതിരാളികളെയും രോഷാകുലരാക്കി.

ഹില്ലരി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന അവസരത്തിൽ സ്വകാര്യ ഇ– മെയിൽ സർവർ ഉപയോഗിച്ച് ഔദ്യോഗിക കത്തിടപാടുകൾ നടത്തിയത് വിവാദമായിരുന്നു. ഇതെക്കുറിച്ച് അന്വേഷണം നടത്തിയ ഏജൻസിക്ക് ഹില്ലരി അന്നത്തെ ഇ–മെയിലുകളിൽ ഭൂരിഭാഗവും കൈമാറുകയും ചെയ്തു.എന്നാൽ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധമില്ലാത്തതെന്നു പറഞ്ഞ് 32,000 ഇ– മെയിലുകൾ ഹില്ലരി കൈമാറാൻ വിസമ്മതിച്ചു.


ഇതു കണ്ടെത്താൻ റഷ്യയോട് ആവശ്യപ്പെട്ട ട്രംപിന്റെ നടപടിയാണു വിവാദമായത്. ഇതിനിടെ ഹില്ലരിയുടെ ഇ–മെയിലുകൾ ഹാക്ക് ചെയ്യാൻ ട്രംപ് റഷ്യയോട് ആവശ്യപ്പെട്ടില്ലെന്നും പ്രസ്തുത ഇ–മെയിലുകളെക്കുറിച്ച് വിവരമുള്ളവർ എഫ്ബിഐക്ക് അതു കൈമാറണമെന്നു മാത്രമാണു ആവശ്യപ്പെട്ടതെന്നും റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രചാരണവിഭാഗം വക്‌താവ് മില്ലർ ട്വിറ്റർ സന്ദേശത്തിൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.