പോര്‍ച്ചുഗല്‍ തെരഞ്ഞെടുപ്പ് ഇന്ന്: പ്രധാനമന്ത്രിപദം നോട്ടമിട്ട് ഇന്ത്യന്‍ വംശജനും
പോര്‍ച്ചുഗല്‍ തെരഞ്ഞെടുപ്പ് ഇന്ന്:  പ്രധാനമന്ത്രിപദം നോട്ടമിട്ട് ഇന്ത്യന്‍ വംശജനും
Sunday, October 4, 2015 12:42 AM IST
ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന്. പ്രധാനമന്ത്രി പെദ്രോ പാസോസ് കൊയ്ലോയും ഇടതുപക്ഷ-സോഷ്യലിസ്റ് പാര്‍ട്ടിനേതാവും ഇന്ത്യന്‍ വംശജനുമായ അന്റോണിയോ കോസ്റയും തമ്മിലാണ് പ്രധാന പോരാട്ടം. 230 അംഗ പാര്‍ലമെന്റിലേക്കുള്ള പോരാട്ടത്തില്‍ പ്രധാനമന്ത്രി പാസോസ് കൊയ്ലോയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേരിയ വിജയം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയന്റെ 14 വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് മുന്‍ യൂറോ എംപി കൂടിയായ അന്റോണിയോ കോസ്റ. മുന്‍ ലിസ്ബണ്‍ മേയറായ അന്റോണിയോ കോസ്റ രവീന്ദ്ര നാഥ ടാഗോറിനെക്കുറിച്ചു ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രമുഖ നോവലിസ്റ് ഓര്‍ലാന്‍ഡോ ഡ കോസ്റയുടെ പുത്രനാണ്. അന്റോണിയോയുടെ മുത്തച്ഛന്‍ ലൂയിസ് അല്‍ഫോന്‍സോ മരിയ ഡ കോസ്റ്റ പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയില്‍ ജീവിച്ചിരുന്നയാളാണ്.


താന്‍ ജയിച്ചാല്‍ നിലവിലുള്ള കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ ലഘൂകരിക്കുമെന്നു അന്റോണിയോ കോസ്റ വോട്ടര്‍മാര്‍ക്ക് ഉറപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.