ഗ്രീക്ക് പ്രതിസന്ധിയില്‍ തിരക്കിട്ട ചര്‍ച്ച
Wednesday, July 1, 2015 11:19 PM IST
ആഥന്‍സ്/ബ്രസല്‍സ്: ഗ്രീസ് അവസാന നിമിഷം അടിയന്തര സഹായപദ്ധതിക്കായി യൂറോപ്യന്‍ യൂണിയനുമായി തിരക്കിട്ട ചര്‍ച്ചയില്‍.

രണ്ടുവര്‍ഷത്തേക്കുള്ള സഹായമാണ് ഇടതുപക്ഷ പ്രധാനമന്ത്രി അലക്സിസ് സീപ്രാസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. ഗ്രീസിന്റെ അഭ്യര്‍ഥന 19 അംഗ യൂറോപ്യന്‍ യൂണിയനിലെ ധനമന്ത്രിമാര്‍ ടെലികോണ്‍ഫറന്‍സിംഗില്‍ വിലയിരുത്തും.

സഹായം ഉണ്ടായില്ലെങ്കില്‍ ഐഎംഎസിന് ഇന്നലെ നല്‍കേണ്ടിയിരുന്ന 170 കോടി ഡോളര്‍ അടയ്ക്കാന്‍ ഗ്രീസിനു കഴിയില്ലെന്നു ഗ്രീക് ധനമന്ത്രി യാനിസ് വാരൂഫാക്കിസ് പറഞ്ഞു. ഐഎംഎസ് തിരിച്ചടവു കാലാവധി നീട്ടുകയും യൂറോപ്യന്‍ കേന്ദ്രബാങ്കും യൂറോ പ്യന്‍ യൂണിയനും ചേര്‍ന്നു പുതിയ സഹായപദ്ധതി പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണു സീപ്രാസിന്റെ പ്രതീക്ഷ. ജനഹിത പരിശോധന വേണ്െടന്നുവച്ചാല്‍ സഹായിക്കാമെന്നു യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞതായാണു സൂചന.


ഐഎംഎസിന് ഇന്നു പണമടച്ചില്ലെങ്കിലും ഗ്രീസിനെ ഉടനെ കുടിശികരാജ്യമായി പ്രഖ്യാപിക്കില്ല. ഹിതപരിശോധന കഴിഞ്ഞേ കടുത്ത നടപടി ഉണ്ടാകൂ.

ഇതിനിടെ ഗ്രീക്ക് പ്രശ്നത്തിനു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിലടക്കം ഓഹരി വിപണികള്‍ മെച്ചപ്പെട്ടു. രൂപയ്ക്കു വിലകൂടി. സ്വര്‍ണവില കുറഞ്ഞു; പെട്രോളിയം വില കൂടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.