സിസ്റേമ ചെയര്‍മാന്‍ വീട്ടുതടങ്കലില്‍
Thursday, September 18, 2014 10:34 PM IST
മോസ്കോ: റഷ്യന്‍ ടെലികോം കമ്പനി സിസ്റേമയുടെ ചെയര്‍മാന്‍ വ്ളാദിമിര്‍ യെഫ്തുഷെന്‍കോയെ അധികൃതര്‍ വീട്ടുതടങ്കലിലാക്കി. കമ്പനിയില്‍ 200 കോടി ഡോളറിന്റെ കള്ളപ്പണ ഇടപാടുകള്‍ നടത്തിയതിനാണിത്. ബാഷ്നെഫ്റ്റ് എന്ന പെട്രോളിയം കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇടപാടില്‍ ക്രമക്കേടു നടന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. സ്വകാര്യ സ്വത്ത് റഷ്യന്‍ ഭരണകൂടം പിടിച്ചെടുക്കുന്ന പഴയകാലങ്ങളെയാണ് ഈ നടപടി അനുസ്മരിപ്പിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.